Friday, 8 July 2016

തെയ്യങ്ങൾ, കോലങ്ങൾ, കളിയാട്ടം (ഭാഗം നാല്)



ഉച്ചിട്ട ഭഗവതി
കുരുതിക്ക് ശേഷം അഗ്നിയി ചവിട്ടി ശരീര ശുദ്ധി വരുത്തുന്ന തെയ്യങ്ങളും ഉണ്ട്. കത്തി ജ്വലിക്കുന്ന തീ വിഴുങ്ങുന്ന കുണ്ടോറ ചാമുണ്ഡിയുടെ ഇളം കോലവും, തീക്കട്ട കയ്യിലേന്തി നൃത്തമാടുന്ന കുട്ടിച്ചാത്തനെയും, വെളിച്ചണ്ണ തുള്ളിക തീ തുള്ളികളായി കയ്യിലേറ്റ് വാങ്ങുന്ന ഭൈരവനും, മേലേരിയി ഇരിക്കുന്ന ഉച്ചിട്ട തെയ്യവും അതിശയം ജനിപ്പിക്കും. ഒരാൾ പൊക്കത്തി തയ്യാറാക്കിയ കന കൂമ്പാരത്തി നൂറ്റൊന്ന് വട്ടം എടുത്തു ചാടുന്ന ഒറ്റ കോലവും (തീ ചാമുണ്ഡി), കനലി കിടന്ന് പരിഹാസ രൂപേണ കാര്യങ്ങ ഉച്ചത്തി വിളിച്ചു പറയുന്ന പൊട്ട തെയ്യവും, നൂറ്റൊന്ന് കോല്‍ത്തിരിക തിരുമുടിയിലും പതിനാറ് പന്തങ്ങ അരയിലും ചൂടി നൃത്തമാടുന്ന കണ്ടാ കര്‍ണനെയും, ഉലര്‍ത്തി കത്തിച്ച തീ നടുവിലൂടെ പാഞ്ഞുറയുന്ന കണ്ടനാ കേള തെയ്യവും, നഖങ്ങളി ഓരോന്നിലും തീത്തിരി കത്തിച്ചു കളിയാടുന്ന പുള്ളി ഭഗവതിയും അഗ്നിയുമായി ബന്ധപ്പെട്ട ദൈവങ്ങളാണ്. ഒടയി നാല് കൂറ്റ കെട്ടു പന്തങ്ങ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ടമുടിയിലും കോല്‍ത്തിരിക കത്തുന്നത് കാണാം. ഒടയി കുത്തി നിറുത്തിയ തീപന്തങ്ങളാണ് നരമ്പി ഭഗവതിക്കും കക്കരപ്പോതിക്കും കുളങ്ങരഭഗവതിക്കും. രണ്ടു ചെറു പന്തങ്ങൾ കൈയിലേന്തിയാണ് ജ്ഞാന സ്വരൂപിണിയായി പ്രത്യക്ഷപ്പെടുന്ന സമയം മുച്ചിലോട്ട് ഭഗവതി വരിക. തൊണ്ടച്ചമുളഞ്ചൂട്ടും, ഗുളികനും പൂതവും ചൂട്ടുകളും ഉപയോഗിക്കുമ്പോ കരി വെള്ളൂരിലെ തെയ്യങ്ങളായ പൂളോനും പുതിച്ചോനും ഒന്നിലധികം പേര്‍ കത്തിച്ചു പിടിക്കുന്ന പന്നി ചൂട്ടുക ഉപയോഗിക്കുന്നു. കതിവന്നൂ വീര, പെരുമ്പുഴയച്ചൻ തെയ്യങ്ങള്‍ക്ക് നൂറ്റിയൊന്ന് കോല്‍ത്തിരിക ചേര്‍ന്നുള്ള വാഴപ്പോളക കൊണ്ട് തീര്‍ത്ത കമനീയമായ കോല്‍ത്തിരി തറകളുണ്ടാവും. കതിവന്നൂ വീരന്‍ ചെമ്മരത്തി തറയും കൂടിയാണിത്. അഗ്നിയി നിന്ന് പാതിരാവി ഉയിര്‍ത്ത് വന്ന എരുവാച്ചിയമ്മയാണ് വേല കെട്ടിയാടുന്ന തീയേന്തി നൃത്തമാടുന്ന ചുടല ഭദ്രകാളി. കണ്ണങ്ങാട്ട് ഭഗവതിയുടെ ഇളം കോലത്തിന്റെ പേര് തീപ്പാറ്റ എന്നാണ്. കാവിന് ചുറ്റും ഒരുക്കിയ ചെറിയ മേലേരികളുടെ മേലെ കൂടി ഒറ്റ ചിലമ്പും കുലുക്കി ഈ തെയ്യം പാഞ്ഞോടും.

പുള്ളി ഭഗവതി
കേരളത്തിലെ ഒരുപാട് ദേവി ക്ഷേത്രോൽപ്പത്തി കഥകളിൽ കപ്പലിൽ കടൽ കടന്ന് പരദേശത്ത് നിന്ന് വന്ന ദേവി കുടി കൊണ്ട ഇടം എന്നുണ്ട്. ഇതിൽ കൂടുതൽ ക്ഷേത്രങ്ങളും ആദിമ കാലത്ത് ശിവ ക്ഷേത്രങ്ങളായിരുന്നു (ദേവിയ്ക്കാണ് പ്രധാന്യമെങ്കിലും മിക്കവയിലും ഇപ്പോഴും പ്രധാന പ്രതിഷ്ഠ ശിവലിംഗം തന്നെ). മാത്രമല്ല ഇവയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്, ആ ക്ഷേത്രങ്ങളിൽ മിക്കവയുടെയും ഐതീഹ്യങ്ങളിൽ കടൽ കടന്നെത്തിയ ദേവിയെ കോലത്തിരി രാജാവ്‌ സമുചിതമായി പൂജിച്ച് കുടികൊള്ളാൻ ഇടം കൊടുത്തു എന്നുമുണ്ട്. ശാക്തേയ മതം പ്രചരിപ്പിക്കാൻ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് വന്ന ദിവ്യസ്ത്രീകളായിരിക്കും അവരെല്ലാം. കോലത്തിരി രാജാക്കന്മാരും അവരുടെ പൂർവികരായ മൂഷിക രാജാക്കന്മാരും ദിവ്യസ്ത്രീകൾക്ക് വരവേൽപ്പ് നൽകിയത് കൊണ്ടായിരിക്കാം പഴയ കോലത്ത് നാട്ടിൽ ആ മാതിരിയുള്ള ദേവിക്ഷേത്രങ്ങൾ കൂടുതലുണ്ടായത്. മരം കൊണ്ടുണ്ടാക്കിയ പായകപ്പലിൽ വന്നു എന്ന അർത്ഥത്തിൽ മരക്കല ദേവതകൾ എന്നാണിവരെ പൊതുവെ വിളിക്കുന്നത്‌.  മരക്കല ദേവതകളിൽ ചിലർ തെയ്യാട്ടങ്ങളിലുമുണ്ട്. ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ആയിറ്റി ഭഗവതി, ആര്യയ്ക്കര ഭഗവതി, ആര്യ പൂങ്കന്നി, ആര്യ പൂമാല, ഉച്ചൂളി കടവത്ത് ഭഗവതി, ചുഴലി ഭഗവതി എന്നിവർ അവരിൽ ചിലരാണ്. ഈ ദേവിമാരുടെ ഒപ്പം അവരുടെ സഹായികളായി വന്ന പൂമാരുതന്‍, ബപ്പിരിയൻ, വില്ലാപുരത്ത് അസുരാളൻ, വടക്കേൻ കൊടിവീരൻ തുടങ്ങിയ പുരുഷ ദൈവങ്ങൾക്കും കോലമുണ്ട്. തീർത്ഥയാത്രയുടെ പല ഭാഗങ്ങളിലായി ഈ ദൈവങ്ങളെ കുറിച്ച് വിവരിച്ചിട്ടുള്ളത് കൊണ്ട് അതിലൊന്നും ഉൾപ്പെടാത്ത ചില കഥകൾ മാത്രം ഇവിടെ ചേർക്കുന്നു.
ചുഴലി ഭഗവതി
ആര്യ പട്ടരുടെയും ആര്യ പട്ടത്തിയുടെയും മകളാണ് ആര്യ പൂങ്കന്നി. വളര്‍ന്നു വലുതായപ്പോൾ വജ്രാഭരണങ്ങളണിയാനുള്ള ദുരമൂത്തവ കരസ്ഥമാക്കാൻ തന്റെ ആറ് ആങ്ങളമാരെയും കൂട്ടി കപ്പൽ യാത്ര നടത്തി. മടക്ക യാത്രയിൽ ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ കപ്പൽ തകർന്നെല്ലാവരും കടലിൽ പതിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങളിൽ പിടിച്ചു ഏഴു ദിവസം കടലിൽ കഴിഞ്ഞ അവർ എട്ടാം ദിവസം പല സ്ഥലങ്ങളിലായി കരയ്ക്കടുത്തു. കടല്‍ക്കരയിൽ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലിൽ ഒരു ചെറു തോണിയിൽ പോകുന്ന ബപ്പിരിയനെ കാണുന്നു. സഹായത്തിനായി വിളിച്ച ആര്യയെ അവഗണിച്ചു യാത്ര ചെയ്യാൻ തുടങ്ങിയ ബപ്പിരിയനെ മാന്ത്രിക കഴിവുകളാൽ കൂടെ കൂട്ടി സഹോദരന്‍മാരെ തിരയാൻ തുടങ്ങി. അവസാനം വെണ്മലാറ്റിന്‍കരയിൽ വെച്ച് സഹോദരെ കണ്ടെത്തിയപ്പോഴേയ്ക്കും അവർ അവിടെ താമസമാക്കി കഴിഞ്ഞിരുന്നു. തുടര്‍ന്നു പൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാർ തീരത്ത് കൂരൻ കുന്നിലെത്തി അവിടെത്തെ (തളിപ്പറമ്പ് കൈതക്കീൽ) അമ്പലത്തിൽ പ്രതിഷ്ഠ നേടുന്നു. വണ്ണാൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

പൂമാല ഭഗവതി
മരക്കല ദേവതയായ ആര്യ പൂമാല ഭഗവതിയുടെ ആരാധനയുള്ള സ്ഥലത്ത് കെട്ടിയാടിക്കുന്ന തെയ്യമാണ്‌ പൂമാരുതൻ തെയ്യം. ആര്യ പൂമാല ഭഗവതിക്ക് കെട്ടിക്കോലമില്ല. എഴിമലക്കടുത്ത രാമന്തളി കുറുവന്തട്ട അറയിലാണ് ആര്യ പൂമാലയും പൂമാരുതനും ആദ്യമായി കുടിയിരുന്നത്. കൂടാതെ തലയന്നേരി, രാമവില്യം, വയലപ്ര, തലക്കാട്ട്, അണീക്കര, കുട്ടമംഗലം സ്ഥാനങ്ങളിലും ഇവർക്ക് ഇടമുണ്ട്. ഇവയെല്ലാം തീയ്യരുടെ അമ്പലങ്ങളാണ്, ഇവ കൂടാതെ ആശാരിക്കാവായ മണിയറക്കാവിലും മൂശാരിക്കാവായ വടക്കൻ കൊവ്വലിലും ഇവർക്ക് ഇരിപ്പിടമുണ്ട്. പാട്ടുത്സവവും പൂരക്കളിയും ദേവീ പ്രീതിക്ക് വേണ്ടി പൂമാലക്കാവുകളിൽ നടത്താറുണ്ട്‌. തന്നെ ഭജിക്കുന്നവര്‍ക്ക് മനം നിറഞ്ഞു അര്‍ത്ഥവും ഐശ്വര്യവും വാരിക്കോരി കൊടുക്കുന്ന മാതാവാണത്രെ പൂമാല ഭഗവതി. പൂമാരുതൻ, പൂമാലയുടെ കൂടെ കൂടെകൂടിയതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ്‌. ഒരിക്കൽ പൂമാല സ്വര്‍ഗ്ഗോദ്യാനം കണ്ടാസ്വദിക്കുമ്പോൾ പുഷ്പങ്ങൾ പറിച്ചെടുക്കുകയും ഒരു ദേവ മല്ലൻ അത് തടയുകയും ചെയ്തു. തന്നോട് എതിരിടാൻ പോന്ന ആ മല്ലനോട് തന്റെ സഹായിയായി വരാൻ കൽപ്പിക്കുകയും, മല്ലൻ അത് അനുസരിക്കുകയും ചെയ്തു. ഒരു പൂവിനുള്ളിൽ വായു രൂപത്തിലായിരുന്നു ശിവാംശ ഭൂതനായ ആ മല്ലൻ കഴിഞ്ഞിരുന്നത്, അത് കൊണ്ട് ദേവി അവന് പൂമാരുതനെന്ന് പേര് നല്‍കി സഹോദരനെ പോലെ കരുതി. മലനാട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ച പൂമാരുതന്റെ ആഗ്രഹ നിവൃത്തിക്കായി കടൽ കടക്കാനുള്ള മരക്കലം ഉണ്ടാക്കുവാനുള്ള ഉപായം അന്വേഷിച്ചപ്പോളാണ് ആരിയ രാജന്റെ മകൾ പൂരവ്രതമനുഷ്ടിച്ച് പൂങ്കാവിൽ വന്നത്. ഈ സമയം ദേവി അവളിൽ ആവേശിക്കുകയും അവൾ ക്ഷീണിതയായി വീഴുകയും ചെയ്തു. പ്രശ്നം മുഖേന കാര്യം മനസ്സിലാക്കിയ രാജാവ് വിശ്വകര്‍മ്മാവിനെ വരുത്തി മരക്കലം പണിയിച്ചു. ആ കപ്പൽ ഏറിയാണ് പല അഴിമുഖങ്ങളും പിന്നിട്ട് പൂമാരുതനും പൂമാല ഭഗവതിയും എഴിമലക്കടുത്ത് രാമന്തളിയിൽ എത്തി ചേര്‍ന്നതത്രേ.

വടക്കത്തി
അര്‍ദ്ധ പുരുഷ സങ്കല്‍പ്പത്തിലുള്ള ശിവ പുത്രിയായ വടക്കത്തി (പടക്കത്തി) ദേവിയും മരക്കലദേവതയാണ്. ദുഷ്പ്രഭുക്കളെ കൊന്നൊടുക്കാൻ പുറപ്പെട്ട ഈ ദേവിയെ ശിഷ്യൻ കൂടിയായ പരശുരാമനെ സഹായിക്കാൻ ശിവൻ സൃഷ്ടിച്ചതാണ് എന്നാണ് ഐതിഹ്യം. പരശുരാമനോടൊപ്പം പടക്കെത്തിയ ദേവിയായത് കൊണ്ടാണ് പടക്കത്തി ഭഗവതി എന്ന പേരുവന്നത്. എന്നാൽ ദേവിയുടെ ശരിയായ നാമം വടക്കത്തി ഭഗവതി എന്നാണെന്നും, ഭൂമിയിൽ എത്തിയ ദേവി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിച്ചു, അവസാനം വടക്ക് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു, അങ്ങിനെയാണ് വടക്കത്തി എന്ന പേര് വന്നതെന്നും മറ്റൊരു കഥ. ദേവിയുടെ ഉൽപ്പത്തിയെ കുറിച്ച് വേറൊരു കഥ കൂടിയുണ്ട്. പാൽ കടലിൽ വെള്ളിമാൻ കല്ലിനരികത്ത് ഏഴ് മടലുകളും എട്ട് തിരുളുകളുമുള്ള ഒരു പനയുണ്ട്, അതിന്റെ എട്ടാം തിരുളിന്റെ മുകളിൽ ഏഴു പൊന്മുട്ടകളുണ്ടായിരുന്നു, അതിൽ ആറ് മുട്ടകളുടഞ്ഞു ആറു മലകളായി വീണു, അതിൽ നിന്ന് ആറ് പേരുണ്ടായി, ഏഴാം മുട്ടയുടഞ്ഞ് ഉണ്ടായ ദേവിയുടെ ഋതുമതിയായപ്പോൾ തിരണ്ടു കല്യാണമാഘോഷിക്കാൻ ആറു ആങ്ങളമാരും വന്നു ചേര്‍ന്നു. തിരണ്ടു കല്യാണത്തിനു വേണ്ട ഇറച്ചിക്ക് വേണ്ടി ആറു പേരും നായാട്ടിന് കരിയൂർ കല്‍വളവിൽ മാനെയ്യാൻ പോയി. നായാട്ടു കഴിഞ്ഞു മടങ്ങി വരുന്ന അവരെ മച്ചിനിയന്‍മാർ മലയവകാശം പറഞ്ഞു തടയുകയും, മാൻ തലയും കാലും വേണമെന്ന് ശഠിക്കുകയും, ആ വാക്കേറ്റം യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. മച്ചിനിയന്‍മാർ അവരെ ആറു പേരെയും യമപുരിക്കയക്കുകയും ചെയ്തു. ഇതറിഞ്ഞ ദേവി തപസ്സ് ചെയ്തു ശക്തി നേടി മച്ചിനിയന്‍മാരെ വധിച്ചു. പിന്നീട് പല നാടുകളിൽ പോയി യുദ്ധം ചെയ്ത് 18 ആയുധങ്ങൾ സമ്പാദിച്ചു. ഇന്ദ്രന്റെ ആനയായ ഐരാവതത്തെ തോൽപ്പിച്ച് തുമ്പിക്കൈ കൈകൊണ്ടു. തുളു നാട്ടിൽ ചെന്ന് ചേകവരെ തോൽപ്പിച്ച് തുളു താടിയും മീശയും കൈ കൊണ്ടു. നെല്ലു കുത്തുന്ന പങ്ങാട്ടിയോട് പൊരുതി ഉലക്കയും മുറവും കൊണ്ടു. തീയ്യനെ തോല്‍പ്പിച്ച് തളപ്പും ഏറ്റു കത്തിയും കൊണ്ടു. ദേവേന്ദ്ര തണ്ടാത്തിയുടെ ചാണ കലവും മാച്ചിയും പിടിച്ചു വാങ്ങി. എല്ലാ നാടുകളും ചുറ്റി കണ്ട ദേവി അവസാനം കോലത്ത് നാട് കാണാൻ വിശ്വകര്‍മ്മാവിനെ വരുത്തി മരക്കലം പണിത് അതിലേറി കോലത്ത് നാട് മുഴുവൻ കണ്ട ശേഷം ഇടത്തൂർ എത്തിയപ്പോൾ വിശ്വകര്‍മ്മാവിന്റെ അപേക്ഷ പ്രകാരം അവിടെ കുടിയിരുന്നു.

ചീറുമ്പ
രോഗങ്ങൾ ദൈവ കോപം മൂലമുള്ളതാണെന്ന വിശ്വാസത്താൽ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗ ശമനം വരുത്തുന്ന ദൈവങ്ങളെയും കെട്ടി ആടുന്നു. രോഗം വിതയ്ക്കുന്നവരാണ് ചീറുമ്പമാർ (മൂത്ത ഭഗവതിയും ഇളയ ഭഗവതിയും). പരമേശ്വരന്റെ നേത്രത്തിൽ നിന്ന് പൊട്ടിമുളച്ചവരാണത്രേ ഇവര്‍. ചീറുമ്പ മൂത്തവളും ഇളയവളും ആദ്യം രോഗം വിതച്ചത് തമ്മപ്പന് (ശിവന്) തന്നെയായിരുന്നു. ആയിരമായിരം കോഴി തലയും, ആന തലയും കൊത്തി രക്തം കുടിച്ചിട്ടും ദാഹം തീരാത്ത മൂര്‍ത്തികളെ ഭൂമിയിലേക്കയച്ചു. ചീറുമ്പക്ക് കെട്ടി കോലമില്ല. കാവിൻ മുറ്റത്ത് കളം വരച്ചു പാട്ടുത്സവം നടത്തുകയാണ് പതിവ്. ഇവരെ കൂടാതെ രോഗം വിതക്കുന്ന ദേവതയാണ് വസൂരിമാല. ദാരികാസുരന്റെ ഭാര്യയായ മനോദരിയാണത്രേ ഈ ദുര്‍ദേവത. ശിവനിൽ നിന്ന് ലഭിച്ച വിയര്‍പ്പ് മുത്തുകൾ ഭര്‍തൃഘാതകിയായ കാളിക്ക് നേരെ മനോദരി വലിച്ചെറിഞ്ഞപ്പോൾ കാളിക്ക് മേലാസകലം കുരിപ്പ് വന്നു. കോപാകുലയായ കാളി മനോദരിയുടെ കണ്ണ്‍ കുത്തിപ്പൊട്ടിക്കുകയും അവരെ തന്റെ ദന്ധ ദാസിയാക്കി മാറ്റുകയും ചെയ്തുവത്രേ. മഹാ ചണ്ഡികാ ദേവിയുടെ അകമ്പടിക്കാരിയാണ് തൂവക്കാളി (തൂവക്കാരി). രോഗ ശമനം വരുത്തുന്ന ദേവതയാണിത്. തൂവക്കാരനും രോഗശമനം വരുത്തുന്ന ദേവതയാണ്. ശിവ പുത്രനായ ഈ ദേവത വൈദ്യനാഥ സങ്കല്‍പ്പത്തിലുള്ളതാണ്. ശരീരത്തിൽ ചൊറിഞ്ഞു വീര്‍ത്ത് ചൂട് ഉണ്ടാക്കുന്ന ത്വക്ക് രോഗത്തെ ഇല്ലാതാക്കുന്നത് തൂവക്കാളിയാണ്. എന്നാൽ മാവിലന്മാർ അവതരിപ്പിക്കുന്ന ഈ തെയ്യം കുഞ്ഞുങ്ങളെ പിടികൂടുന്ന ദൈവമാണെന്നാണ് വിശ്വാസം. അതിനാൽ ഈ ദേവതയെ അകറ്റാൻ സന്ധ്യക്ക് വൈക്കോൽ കൊണ്ട് കുഞ്ഞിന്റെ രൂപം ഉണ്ടാക്കി ചിരട്ട മുട്ടി ഒഴിപ്പിച്ച് കുരുതി തര്‍പ്പണം ചെയ്യുന്ന പതിവുമുണ്ട്. പാണന്മാർ കെട്ടിയാടുന്ന തെയ്യമാണ്‌ ഭദ്രകാളി. ഒരിയ്ക്കൽ ദേവി കുളിക്കാൻ വേണ്ടി ശിവനോട് പുതു വസ്ത്രം ആവശ്യപ്പെട്ടപ്പോൾ നല്‍കാതെ ആര്യയങ്കര പെരുവണ്ണാത്തിയെ കാണാൻ പറഞ്ഞു. അത് പ്രകാരം അവരെ കണ്ടപ്പോൾ വസ്ത്രം നൽകിയില്ലന്ന് മാത്രമല്ല, കുളത്തിൽ കുളിക്കുന്നത് മുടക്കുകയും ചെയ്തു. കോപാകുലയായ കാളി വണ്ണാത്തിയെ കൊല ചെയ്യുകയും വണ്ണാത്തി ദൈവ കരുവായി മാറുകയും ചെയ്തു. മറ്റൊരിക്കൽ ദേവി ആര്യന്മാർ സമ്പത്തിന്റെ വിഹിതം നല്‍കാത്തതിൽ ദ്വേഷ്യം പൂണ്ടു ആര്യന്മാരുടെ തല അറുത്തെടുത്ത് മാലയായി കഴുത്തിലണിഞ്ഞു. ദേവാസുര യുദ്ധ മദ്ധ്യേ പട ജയിക്കാൻ അവതരിച്ച യുദ്ധ ദേവതയാണ് അങ്ക കുളങ്ങര ഭഗവതി. കാസർഗോഡ് ജില്ലയുടെ തെക്കേയറ്റത്ത് പീലിക്കോടിന് സമീപം മഞ്ഞത്തൂർ കാവാണ്‌ ഈ ദേവിയുടെ ആരൂഡ സ്ഥാനം, അടുത്ത് തന്നെ അങ്കക്കുളങ്ങര ഭഗവതി ക്ഷേത്രവുമുണ്ട്. മകരത്തിലെ അവസാന ആഴ്ചയിൽ രണ്ടു ദിവസമായാണ് ഇവിടെ കളിയാട്ടം നടക്കുന്നത്. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. ആദ്യ ദിവസം തോറ്റവും, പിറ്റേന്ന് കെട്ടിയാട്ടവും. അരയിൽ കുത്തു പന്തവും, വൈരി ദളമെന്ന പ്രത്യേക മുഖത്തെഴുത്തുമാണ് ഈ തെയ്യത്തിന്. നാടുവാഴികൾ ഏറ്റുമുട്ടിയപ്പോൾ മൂന്ന് ദൈവതങ്ങൾ പക്ഷം ചേര്‍ന്ന് യുദ്ധം നയിച്ചതിൽ പടുവളത്തിന് വേണ്ടി പട നയിച്ചത് കൊണ്ട് ഈ ദേവിയ്ക്ക് പടുവളത്തിൽ പരദേവത എന്ന് കൂടി പേര് കിട്ടിയത്രേ.
പണയക്കാട്ട് ഭഗവതി
വണ്ണാൻ സമുദായം കെട്ടിയാടുന്ന പണയക്കാട്ട് ഭഗവതി എന്ന യുദ്ധ ദേവത പിറന്നത്‌ രുധിരപ്പുഴയിലാണ്. കാങ്കോൽ കളരി സ്ഥാനമാണ് അസുര കുലം മുച്ചൂടും മുടിച്ച മഹാദേവിയായ പണയക്കാട്ട് ഭഗവതിയുടെ ആരൂഡസ്ഥാനം. ഈ ദേവി മുഖ്യ ദേവതയായി കുടി കൊള്ളുന്ന സ്ഥാനങ്ങളെ പൊതുവെ പണയക്കാട്ട് കാവുകൾ എന്ന് വിളിക്കുന്നു. മനിയാനിമാരില്‍ ചിലര്‍, ചൂവാട്ട പൊതുവാൾ തറവാട് എന്നിവർ ദേവിക്ക് കുല ദേവതാ സ്ഥാനം നൽകുന്നു. ശിവ നന്ദിനി സങ്കല്പത്തിലുള്ള ദേവിയാണ് വീഴാല ഭഗവതി. പുളിമ്പി ഇല്ലം നമ്പൂതിരിക്ക് വീഴാല മരത്തിൽ ദിവ്യ ശക്തി കാട്ടിക്കൊടുത്ത ദേവി മുച്ചിലോട്ട് ഭഗവതിയാണെന്ന് കരുതുന്നു. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

നീലിയാർ ഭഗവതി
കണ്ണൂർ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ട് പറമ്പ് നീലിയാർ കോട്ടത്തിൽ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ നീലിയാർ ഭഗവതി. ഈ അമ്മ ദൈവം കോട്ടത്തമ്മ, ഒറ്റത്തറ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മഹാകാളി സങ്കല്പമാണ് ഈ ദേവിക്കുള്ളത്. ചെറുകുന്ന്, എരിഞ്ഞിക്കീല്‍, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങളുണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലമാണ് ഭഗവതിയുടെ ആരൂഡം. കര്‍ക്കിടക മാസം രണ്ട് മുതൽ പതിനാറ് വരെയുള്ള ദിവസങ്ങളിൽ ഭഗവതി അവിടെയാണ് ഉണ്ടാവുകയത്രേ. വർഷത്തിൽ എല്ലാ കാലത്തും കെട്ടിയാടുന്ന തെയ്യമാണ്‌ നീലിയാർ ഭഗവതി. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ഒറ്റ ചെണ്ടയും കുറച്ചു വാദ്യങ്ങളും മാത്രമേ തെയ്യത്തിന് ഉപയോഗിക്കാറുള്ളൂ. സൂര്യാസ്തമന സമയത്താണ് ഈ തെയ്യക്കോലം ഇറങ്ങുക. സന്താന, മഗല്യ ഭാഗ്യങ്ങൾക്കായി ഭക്തർ ഭഗവതിയെ കെട്ടിയാടിക്കാൻ നേര്‍ച്ച നേരാറുണ്ട്. എല്ലാ മാസ സംക്രമത്തിനും കുടുംബ വകയായും തെയ്യക്കോലം കെട്ടിയാടും. വലിയ മുടി, മുഖത്തെഴുത്ത്‌ എന്നിവയിൽ ഈ തെയ്യത്തിന് വലിയ തമ്പുരാട്ടി തെയ്യത്തോട് ഏറെ സാദൃശ്യമുണ്ട്. മാങ്ങാട്ട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചുള്ള തീർത്ഥയാത്ര വിവരണത്തിൽ നീലിയാർ കോട്ടത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. മാങ്ങാട്ട് പറമ്പ് നീലിയാർ കോട്ടം പത്തൊമ്പത് ഏക്കർ വിസ്താരമുള്ള ദേവ സ്ഥലമാണ്.  വര്‍ഷത്തിൽ സ്ഥിരമായി ഇവിടെ തെയ്യമുള്ളതിനാൽ മഴ കൊള്ളാതെ മുഖത്തെഴുതാനും മറ്റുമായി കാവിനുള്ളിൽ തന്നെ ഒരു ചെറിയ കെട്ടിടമുണ്ട്. തെയ്യത്തിന്റെ അണിയലങ്ങ, മുളയിൽ തീര്‍ത്ത ഇരുപത് അടിയോളം നീളമുള്ള തിരുമുടി എന്നിവയൊക്കെ അവിടെയാണ് സൂക്ഷിക്കുന്നത്. ഈ തെയ്യം കെട്ടാനുള്ള അനുവാദം കരക്കാട്ടിടം നായനാർ ആചാരം കൊടുത്തവര്‍ക്ക് മാത്രമാണ്. മണത്തണയിൽ വച്ച് നാട്ടുരാജാവിനാൽ അപമൃത്യുവിന് ഇരയായ സുന്ദരിയും തര്‍ക്കശാസ്ത്ര വിദഗ്ദയുമായ നീലി എന്ന അടിയാത്തി (ആദിവാസി, താഴ്ന്ന ജാതി) പെണ്ണാണ് നീലിയാർ ഭഗവതിയായി മാറിയത് എന്നാണ് ഐതീഹ്യം. വ്യഭിചാര ദോഷം ചുമത്തി നീലിയെ അവളുടെ അപ്പനെ കൊണ്ട് തന്നെ കൊല ചെയ്യിപ്പിച്ചു എന്നും കഥയുണ്ട്. പിന്നീട് മഹാ മാന്ത്രികനായിരുന്ന കാളാകാട്ട് തിരുമേനിയാണ് നീലിയെ മാങ്ങാട്ടുപറമ്പിലേയ്ക്ക് കൊണ്ടുവന്നത്രേ. ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ ഈ കഥ വിശദമായി ചേർത്തിട്ടുണ്ട്. എന്നാൽ ഈ കഥ നീലിയാർ ഭഗവതിയുടെ തോറ്റം പാട്ടിൽ ഇല്ല എന്നുള്ളത് കൊണ്ട് ബ്രാഹ്മണർ തങ്ങൾ വഴി മാത്രമേ ദൈവങ്ങൾ പ്രതിഷ്ഠിതമാവുകയോള്ളൂ എന്ന് വിശ്വസിപ്പിക്കാനുണ്ടാക്കിയ കള്ള കഥയാകണം ഈ ഐതീഹ്യവും.

അതിരാളാനും ലവനും കുശനും
തലശ്ശേരി അണ്ടലൂർ കാവിൽ വണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ അതിരാളാൻ. സീതയാണ് അതിരാളനെന്നും, കൂടെ കാണുന്ന തെയ്യങ്ങൾ ലവനും കുശനുമാണെന്നും കരുതുന്നു. എന്നാൽ അതിരാളൻ കോട്ട ഭരിച്ചിരുന്ന കഞ്ഞിക്കന്നിയാണ് അതിരാളനെന്നും വാദം ഉണ്ട്. ഈ തെയ്യം കെട്ടുന്ന ആൾ തന്നെയായിരിക്കും ദൈവത്താർ തെയ്യവും കെട്ടുക. പഴയങ്ങാടിയ്ക്ക് അടുത്ത് വെങ്ങര മൂലക്കീൽ കുട്ടിക്കര ക്ഷേത്രത്തിലെ പ്രധാന തെയ്യക്കോലമാണ്‌ കുട്ടിക്കര ഭഗവതി. ഈ ദേവിയുടെ കോലത്തിന് വലിയ മുടിയാണുള്ളത്. മകരം 26 മുതൽ കുംഭം 2 വരെയാണ് ഇവിടെ കളിയാട്ടം നടത്തുന്നത്. നമ്പൂതിരിമാരായിരുന്നു ആദ്യ കാലത്ത് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പുകാർ, പിന്നീട് അവർ ക്ഷേത്രം മൂവാരിമാര്‍ക്ക് നൽകി, അങ്ങിനെ മൂവാരി സമുദായക്കാരുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായിത്. ഏഴിമലക്ക് അടുത്ത് കുന്നരു ദേശത്തെ നമ്പൂതിരിമാർ മൂലക്കീൽ പുഴയ്ക്ക് (പെരുമ്പ പുഴ) ഇക്കരെ വെങ്ങരയിൽ അവരുടെ പര ദേവതമാരായി സോമേശ്വരിയെയും, വെള്ളാർ കുളങ്ങര ദേവിയെയും ആരാധിച്ചിരുന്നു. ഇല്ലത്തെ ഒരു ബാലിക പുഴ കടന്ന് പതിവായി ഈ ക്ഷേത്രത്തിൽ ദീപം തെളിയിക്കാൻ വന്നിരുന്നു. ഒരു നാൾ വിളക്ക് വയ്ക്കാൻ വന്ന പെൺകുട്ടി കനത്ത പേമാരിയിൽ തുണ ഇല്ലാതെ ഒറ്റപ്പെടുന്നു. വിളക്ക് കത്തിച്ചാരാധിക്കുന്ന ദൈവങ്ങളെ അവൾ കരഞ്ഞ് വിളിക്കുകയും തായ് പരദേവതമാർ കുട്ടിയെ സുരക്ഷിതയാക്കുകയും, ജന്മനാ ലക്ഷ്മി ചൈതന്യമുള്ള കുട്ടിയെ തങ്ങൾക്ക് ഒപ്പം ഇരിപ്പിടം നൽകി ദേവിയായി അവരോധിക്കുകയും ചെയ്തു. അന്വേഷിച്ചെത്തിയവർ കുട്ടിയെ ശ്രീകോവിലിനുള്ളിൽ കണ്ട് അക്കരെ കാത്തു നിന്നവരോട് കുട്ടി ഇക്കരെ എന്ന് വിളിച്ചു പറഞ്ഞു. അത് ലോപിച്ച് കുട്ടിക്കര എന്നായി മാറിയത്രെ. വിളക്കു വയ്ക്കാൻ വന്ന കുട്ടിയെ കുട്ടിക്കര ദേവിയായി കെട്ടിയാടിക്കുന്ന സമയത്ത് തായ് പര ദേവതമാരെയും കെട്ടി ആടിക്കുന്നു. ഈ തെയ്യങ്ങൾക്ക് പുറമേ മറ്റനവധി തെയ്യങ്ങളും ഇവിടുത്തെ കളിയാട്ടത്തിന് കെട്ടിയാടുന്നു.

നരമ്പിൽ ഭഗവതി
രയരമംഗലത്ത് അടിയോടിയുടെ പത്നി നരമ്പിൽ തറവാട്ടിലേതായിരുന്നു. ഗര്‍ഭിണിയായ ഈ സ്ത്രീ വീട്ടിൽ പോകാൻ വാശി പിടിച്ചപ്പോൾ കൊയ്ത്ത് കഴിഞ്ഞു പോയാൽ മതിയെന്ന് അടിയോടി വിലക്കി. ശാട്യം പിടിച്ച ഭാര്യയെ അയാൾ അബദ്ധത്തിൽ ചവിട്ടുകയും തല്‍ക്ഷണം അവർ മരണപ്പെടുകയും ചെയ്തുവത്രേ. വിവരമറിഞ്ഞ പെറ്റമ്മ നരമ്പിൽ തറവാട്ടിലെ പടിഞ്ഞാറ്റയിൽ കരഞ്ഞ് ദേവിയെ പ്രാര്‍ഥിച്ചു. അസുര വിനാശിനിയായ കാളിയാണ് നരമ്പിൽ തറവാട്ടുകാരുടെ കുലദേവത. സംഹാര രുദ്രയായ ദേവി കൊടുങ്കാറ്റ് പോലെ രയരമംഗലത്തേക്ക് കുതിച്ചു. കാളി നാട് നശിപ്പിക്കുമെന്ന് അറിയാമായിരുന്ന രയരമംഗലം ഭഗവതി കാളിയെ അനുനയിപ്പിക്കാൻ മുച്ചിലോട്ട് ഭഗവതിയെ നിയോഗിച്ചു. മാഞ്ഞാളെന്ന സ്ഥലത്ത് വച്ച് അനുനയ വാക്കുകളും ആരാധ്യ പദവിയും നൽകി മുച്ചിലോട്ടമ്മ കൂടെ കൂട്ടി. നരമ്പിൽ ഭഗവതിയായി കാളി അങ്ങിനെ കോല സ്വരൂപം നേടി എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു കഥ അനുസരിച്ച് അസുരപ്പടയോട് അടരാടിയ മഹാ കാളി സഹായത്തിന് ചോര കുഴച്ചുണ്ടാക്കിയ ദേവതയാണത്രെ ഈ ദേവി. ഉഗ്ര ശക്തിയോടെ പാഞ്ഞു വന്ന ദേവി നാന്തക വാൾ കൊണ്ട് അസുരന്മാരുടെ കരൾ കൊത്തിനുറുക്കി ഭൂത ഗണങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തുവത്രെ. പിന്നീട് കൊടക്കൽ നായർ തറവാട്ട് നരമ്പിൽ കാവിൽ കുടിയിരുത്തിയതിനാൽ നരമ്പിൽ ഭഗവതിയായി അറിയപ്പെട്ടു. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

പടമടക്കി ഭഗവതിമാർ
നീലേശ്വരം രാജാവും കൂട്ടരും കര്‍ണ്ണാടകയിൽ നിന്നുള്ള ആക്രമണം ഭയന്ന്‍ ഒരിക്കൽ കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തൻ, ഭൈരവൻ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. സംപ്രീതരായ ദേവകൾ തങ്ങളുടെ ഭക്ത രക്ഷക്കായി പട മടക്കി ഭഗവതിയെ അയച്ചു. ആക്രമണകാരികൾ ബോധരഹിതരായി നിലം പതിക്കുകയും ശത്രുക്കൾ പിന്മാറുകയും ചെയ്തു. ഈ സംഭവത്തെ ഓര്‍മ്മിച്ച് കൊണ്ടാണ് കോറോത്ത് ക്ഷേത്രത്തിൽ എല്ലാ വർഷവും പടമടക്കി ഭഗവതി തെയ്യം കെട്ടിയാടുന്നത്‌. മറ്റൊരു കഥയനുസരിച്ച് കോലത്തുനാട് കീഴടക്കാൻ വന്ന മായപ്പട നാടും നാട്ടങ്ങാടികളും കീഴടക്കി മുന്നേറിയപ്പോൾ കല്ലന്താറ്റ് തണ്ട പുലയൻ ഉപാസാന മൂര്‍ത്തിയ തോറ്റിണര്‍ത്തി. ആ ഉഗ്ര സ്വരൂപിണി പട നടുവിലേക്ക് കൊടുങ്കാറ്റായി പാഞ്ഞ് ചെന്ന് ശത്രുക്കളെ കൊന്നു തള്ളി, ശേഷിച്ചവർ ജീവനും കൊണ്ടോടി. പട ജയിച്ച ദേവി പട മടക്കി തമ്പുരാട്ടി എന്നറിയപ്പെട്ടു. ഈ തെയ്യം കെട്ടിയാടുന്നത്‌ പുലയരാണ്.

കക്കര ഭഗവതി
കക്കര ഭഗവതി പല നാടുകളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണിൽ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയാണ്. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. ദാരിക അസുര വധം കഴിഞ്ഞ് ദേവി മാന്ത്രികനായ കാളകാട് തന്ത്രിയുടെ മന്ത്ര മൂര്‍ത്തിയായി. ഒരു നാ തൊട്ടിലിൽ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോഇതിന്റെ കരച്ചിൽ നിര്‍ത്താ ആരുമില്ലേ എന്ന് തന്ത്രി അന്തർജനങ്ങളെ വിളിച്ച് ചോദിച്ചപ്പോൾ, തന്നോടാണ് പറഞ്ഞതെന്ന് കരുതി കുഞ്ഞിനെ ദേവി കൊന്നുവത്രേ. ഇതറിഞ്ഞ തന്ത്രി ഭഗവതിയുടെ മുദ്രയായ വെള്ളിവാ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകിയെത്തിയ വാ പൂന്തോട്ടം നമ്പൂതിരി ഭക്തി പൂര്‍വ്വം എടുത്ത് തന്റെ അധീനതയിലുള്ള കാവിൽ പ്രതിഷ്ഠിച്ചു. കക്കര കാവിൽ പ്രതിഷ്ഠിച്ചത് കൊണ്ട് കക്കര ഭഗവതിയായി. രൗദ്രമൂര്‍ത്തിയായ ഈ രണദേവത പഴങ്കഥ പാടുന്നതെങ്ങിനെയാണ്

എടുത്തെറിഞ്ഞതോ എന്റെ കാളകാട് വലിച്ചു കരകയറ്റിയതെന്റെ പൂന്തോട്ടം
ക്രോധ ഭാവം വളരെയധികമുള്ള മൂർത്തികളിൽ ഒന്നായ ഈ ദേവിയുടെ തെയ്യ കോലം ഉടയിൽ കുത്തി നിർത്തിയ പന്തവും കൊണ്ട് കാഴ്ചക്കാരുടെ നേരെ പാഞ്ഞടുക്കുമ്പോൾ ഭീതിയുണര്‍ത്തും. ചെണ്ടയുടെ ആസുരതാളത്തി ഉറഞ്ഞു തുള്ളുന്ന ദേവിയുടെ നൃത്ത ചുവടുകളും ഭീതി നിറക്കുന്നതാണ്. ചെക്കി ചേരി ഭഗവതി, മാമ്പള്ളി ഭഗവതി, അറുമ്പള്ളി ഭഗവതി, കാരാട്ട് ഭഗവതി, കോയികുളങ്ങര ഭഗവതി, ധൂളിയാങ്ങ ഭഗവതി എന്നിങ്ങനെ പല നാടുകളി പല പേരുകളിലാണ് ഈ ദേവി അറിയപ്പെടുന്നത്. വണ്ണാൻ സമുദായക്കാ കെട്ടിയാടുന്ന പ്രമാഞ്ചേരി ഭഗവതി തെയ്യം ശിവന്റെ തൃക്കണ്ണി നിന്നും ഉദയം ചെയ്ത ഘോരസ്വരൂപിണിയാണ്. പുറമന്‍ചേരി കാവിൽ ആദ്യം കുടി കൊണ്ടതിനാ പുറമഞ്ചേരി ഭഗവതി എന്നും പിന്നീടത്‌ പ്രമഞ്ചേരി ഭഗവതി എന്നും, ബ്രഹ്മഞ്ചേരി ഭഗവതി എന്നും അറിയപ്പെട്ടു. തീയരുടെയും നായന്മാരുടെയും ആരാധ്യ ദേവതയാണ് പുതിയ ഭഗവതി എന്ന പുതിയോതി എന്ന പുതിയോത്ര. ഹോമകുണ്ഡത്തി പൊടിച്ചു വന്ന ഈ ദേവത മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. കടഅരികെ കൂടി വന്നു വസൂരി വാരി വിതച്ച കുറുമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ദേവിയാണത്രേ. ശ്രീ മഹാദേവന്റെ പൊന്മകളായി പിറന്ന പുതിയ ഭഗവതിക്ക് രോഗ നിവാരണ ദേവത എന്ന പദവിയും പ്രാധാന്യവുമുണ്ട്. തന്നെ എതിർത്ത മുക്കുവരെ കോട്ടി കുളത്ത് വെച്ച് കൂട്ട കൊല ചെയ്ത ഭയങ്കരിയാണത്രേ പുതിയ ഭഗവതി. അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിട്ട് കരിച്ച ദേവി തുളുനാട് മുത കോലത്തുനാട് വരെ പീഠങ്ങ നേടി സര്‍വരുടെയും ആരാധ്യ ദേവതയായി. ഗ്രാമങ്ങളുടെ അമ്മ ദേവതയായും തറവാടുകളുടെ കുല ദേവതയായും മുച്ചിലോട്ട്, കണ്ണങ്ങാട്ട്, അങ്കകുളങ്ങര, കക്കറ, തോട്ടുങ്ങര, കൊങ്ങിണിച്ചാതുടങ്ങി അനേകം ഭഗവതിമാരുണ്ട്, പുതിയ ഭഗവതിയും അവരിലൊരാളാണ്. അതത് ഗ്രാമത്തിന്റെ ഊര് ഭരണം നടത്തുന്ന ദേവിമാരായി ഗ്രാമ പേര് ചേര്‍ത്തും ഭഗവതിമാരുണ്ട്. നരമ്പി, ചട്ടിയൂ, ചെക്കിപ്പാറ, പഴച്ചിയി, പയറ്റിയാ, ഒയോളത്ത്, കമ്മാടത്ത്, പടോളി, പുറമഞ്ചേരി, നീലങ്കൈ, പാറോ, കാട്ടുചെറ, ചെറളത്ത്, പാടാർ കുളം എന്നിങ്ങനെ അമ്പതിലേറെ ഗ്രാമ ദേവതമാരുണ്ടത്രേ. ഒടയി നാല് കൂറ്റ കെട്ടു പന്തങ്ങ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ട മുടിയിലും നിറയെ കോല്‍ത്തിരിക കാണാം. അതിനാൽ ഈ ഭഗവതിയെ തീ തെയ്യങ്ങളുടെ ഗണത്തിലും ഉൾപ്പെടുത്താവുന്നതാണ്.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved

No comments:

Post a Comment