Friday, 8 July 2016

തെയ്യങ്ങൾ, കോലങ്ങൾ, കളിയാട്ടം (ഭാഗം ഒന്ന്)

തീർത്ഥ യാത്ര എന്ന പേരിൽ ഈ ലേഖകൻ കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് എഴുതിയിട്ടുള്ള ബ്ലോഗുകളിൽ പലപ്പോഴായി തിറയാട്ടം, തെയ്യാട്ടം, കളിയാട്ടം, പെരുങ്കളിയാട്ടം എന്നിവയെ കുറിച്ച് വിവരിച്ചിട്ടുള്ളതെല്ലാം ഒറ്റ ബ്ലോഗാക്കി സംയോജിപ്പിക്കുകയാണിവിടെ. ഈ ബ്ലോഗിന്റെ ദൈർഘ്യം കുറയ്ക്കുവാനായി മേൽ പറഞ്ഞ ബ്ലോഗുകളിൽ കൊടുത്തിരിക്കുന്ന ഐതീഹ്യങ്ങൾ പരമാവധി ഒഴിവാക്കി സൂചകങ്ങൾ മാത്രം കൊടുത്തിരിക്കുകയാണ്. മേൽ പറഞ്ഞ ബ്ലോഗുകളിൽ കൊടുത്തിരിക്കുന്നതും ഈ ബ്ലോഗിലെ പോസ്റ്റുകളിൽ കൊടുത്തിരിക്കുന്നതുമായ ഐതീഹ്യങ്ങൾ മിക്കതും അതിശയോക്തി നിറഞ്ഞതും, സമാനത ഉള്ളതും, ചിലത് പരസ്പര വിരുദ്ധവുമാണ് എന്നുള്ളത് ആദ്യം തന്നെ സൂചിപ്പിക്കുന്നു. ഗ്രാമീണ ജനത അവരവരുടെ മനോധർമ്മനുസരിച്ച് ചരിത്രവും പുരാണവും കൂട്ടി ചേർത്ത് ഉണ്ടാക്കിയതാണല്ലോ ഐതീഹ്യങ്ങൾ. തെക്കേ മലബാറിലെ (കോഴിക്കോട് ജില്ല പ്രധാനമായും) ഗ്രാമ ക്ഷേത്രങ്ങളേയാണ് തിറ എന്ന് വിളിക്കുന്നത്. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന പടയണി, മുടിയേറ്റ് തുടങ്ങിയ അനുഷ്ഠാന കലകൾ പോലെയുള്ളതാണ് തിറകളിൽ ദൈവ വേഷം കെട്ടി നടത്തുന്ന തിറയാട്ടം എന്ന ചടങ്ങ്. ഉത്തര മലബാറിലെ ഗ്രാമ ക്ഷേത്രങ്ങളെ പൊതുവെ കാവുകൾ, സ്ഥാനം, ഇടം, കോട്ടം, കഴകം എന്ന് ഒക്കെയാണ് വിളിക്കുന്നത്. കേരളത്തിലെല്ലായിടത്തും കാവുകൾ ഉണ്ടെങ്കിലും പ്രധാനമായും അവ കാളിയെ ആരാധിക്കുന്ന ഭഗവതി കാവുകൾ, നാഗങ്ങളെ ആരാധിക്കുന്ന സർപ്പ കാവുകൾ, അയ്യപ്പനെ ആരാധിക്കുന്ന ശാസ്താം (ചാത്തൻ) കാവുകൾ എന്നിവയാണ്. എന്നാൽ ഉത്തര മലബാറിൽ നൂറു കണക്കിന് പ്രാദേശിക ദൈവങ്ങൾ ഉണ്ടെന്നതിനാൽ അവരേയെല്ലാം പ്രതിഷ്ഠിച്ചിരിക്കുന്ന ഇടങ്ങളെ കാവുകളെന്ന് തന്നെ വിളിക്കുന്നു. കാവുകൾ, കോട്ടങ്ങൾ, സമുദായങ്ങളുടെ കഴകങ്ങൾ, പുരാതന തറവാടുകളിലെ സ്ഥാനങ്ങൾ എന്നിവയിലെ ഗ്രാമ മൂർത്തികളെ ദൈവം എന്നതിന്റെ പ്രാദേശിക വാക്കായ തെയ്യം എന്ന് വിളിക്കുന്നു. തെയ്യ കോലം കെട്ടി നടത്തുന്ന ചടങ്ങാണ് തെയ്യം കെട്ട് എന്ന തെയ്യാട്ടം. മൂന്നോ നാലോ ദിവസങ്ങളിലായി പ്രധാന മൂർത്തിയുടെയും ഉപദേവകളുടെയും കോലങ്ങൾ കെട്ടിയാടുന്നതാണ് കളിയാട്ടം എന്ന ചടങ്ങ്. വാർഷിക ഉത്സവമായി നടത്തുന്ന ഈ ചടങ്ങിനെ ആണ്ട്‌ കളിയാട്ടമെന്നും, പത്തോ പന്ത്രണ്ടോ വർഷത്തിലൊരിയ്ക്കൽ വിപുലമായ രീതിയിൽ നടത്തുന്ന ഈ ചടങ്ങിനെ പെരും കളിയാട്ടം എന്നും വിളിക്കുന്നു. ആണ്ട് കളിയാട്ടവും പെരും കളിയാട്ടവും നടക്കാത്ത കാവുകളും ഉണ്ട്, ചില കാവുകളിൽ രണ്ടും മറ്റ് ചിലയിടങ്ങളിൽ മൂന്നും വർഷങ്ങൾ കൂടുമ്പോഴും കളിയാട്ടം നടക്കുന്നു. പെരും കളിയാട്ടം നടക്കുന്ന കാവുകളിൽ ആണ്ട് കളിയാട്ടം നടത്താറില്ല. പന്ത്രണ്ട് വർഷത്തെ ഇടവേളയിൽ പെരും കളിയാട്ടം നടത്തണം എന്നും നിർബന്ധമില്ല. അറുപത് വർഷത്തിന് ശേഷം പെരും കളിയാട്ടം നടത്തിയ കാവുകളും ഉത്തര കേരളത്തിൽ ഉണ്ട്.

കാലിച്ചാൻ
വടക്കെ മലബാറിൽ തുലാ മാസം പത്തിനാണ് തെയ്യങ്ങൾ കെട്ടിയാടാൻ ആരംഭിക്കുന്നത്. പുലയ സമുദായം കെട്ടിയാടുന്ന കാലിചേകോൻ എന്ന കാലിച്ചാൻ തെയ്യം നാട് കാണാനിറങ്ങുന്നത് ഈ ദിവസമാണ്. രണ്ടാമതായി കെട്ടിയാടുന്നത് കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷ കണ്ടൻ തെയ്യമാണ്‌. തെയ്യാട്ടത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും ഉള്ളത് കൊണ്ട് ഈ തെയ്യാട്ടമാണ് ആദ്യത്തേതായി കരുതുന്നത്. എന്നാലിത് അംഗീകരിക്കാത്ത വിഭാഗങ്ങളും ഉണ്ട്, അവരുടെ വാദത്തിൽ തുലാം ഒന്നിന് ചെറുവത്തൂരിനടുത്ത് തിമിരി വയലിൽ വിത്തു വിതയ്ക്കാൻ ഇറങ്ങുന്ന വലിയ വളപ്പിൽ ചാമുണ്ഡിയാണ് ആദ്യമായി ഉറഞ്ഞാടുന്ന തെയ്യം. അന്ന് തന്നെയാണ് പയ്യന്നൂരിന് അടുത്ത് തെക്കടവൻ തറവാട് കാവിൽ വേലന്മാർ കെട്ടിയാടുന്ന കുണ്ടോറ ചാമുണ്ഡി, കുറത്തി, തോരക്കാരത്തി (തുറക്കാരത്തി) എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നത്. രണ്ട് വാദങ്ങളും അനുസരിച്ചായാലും തുലാ മാസം മുതൽ ഇടവ പാതി വരെയാണ് (ഒക്ടോബർ പകുതി മുതൽ മെയ്‌ അവസാനം വരെ) തെയ്യാട്ട കാലം.
വിഷ കണ്ടൻ
തെയ്യാട്ട കാലത്തല്ലാതെയും തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട്, അവരാണ് ബാധോച്ചാടന മൂര്‍ത്തികൾ കൂടിയാ വീടോടികൾ. ബാല ഗന്ധർവൻ, മാരണ ഗുളികൻ, മാരണ പൊട്ടൻ, കുറുന്തിനി പോതി എന്നീ ഉച്ചാടന കോലങ്ങളും ഗര്‍ഭിണികളെ ബാധിക്കുന്ന പല തരത്തിലുള്ള ബാധകളെ നീക്കുവാൻ കെട്ടിയാടിക്കുന്ന കരുകലക്കി, പിള്ളതീനി, കല്ലുരുട്ടി, ഉടൽവരട്ടി എന്നിവരും വേടൻ, ഗളിഞ്ചൻ, കാലൻ, മറുത, ആടി എന്നിവരുമാണ് വീടോടി തെയ്യങ്ങൾ. ഇവർക്ക് സവിശേഷമായ ആട്ട ക്രമങ്ങളും വേഷ ഭൂഷാധികളുമാണ്. വീടോടി തെയ്യത്തിന്റെതായിരിക്കും ഏതൊരു കോലക്കാരനും കെട്ടുന്ന ആദ്യ തെയ്യം.

ഉച്ചാടന കോലങ്ങൾ
മഴ ഇട മുറിയാതെ പെയ്യുന്ന കര്‍ക്കിടകത്തി വീടുകൾ തോറും എട്ടും പത്തും വയസ്സുള്ള കുട്ടികൾ കുഞ്ഞി തെയ്യം കെട്ടി ആടാൻ വരും അവരാണ് കര്‍ക്കടക തെയ്യങ്ങളെന്നും മാരി തെയ്യങ്ങളെന്നും വിളിക്കുന്ന ആടി തെയ്യങ്ങൾ. വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ആടി എന്ന പാര്‍വതി സങ്കല്പത്തിലുള്ള കര്‍ക്കടോത്തി തെയ്യത്തെ കെട്ടിയാടുന്നത്. കാസര്‍ഗോഡ്‌ ജില്ലയിൽ മറുത എന്ന കുട്ടി തെയ്യത്തെയാണ് ഇതേ സങ്കല്പത്തിൽ കെട്ടിയാടിക്കുന്നത്. പൂക്കൾ ചിരിക്കുന്ന ചിങ്ങത്തിലും കുട്ടി തെയ്യങ്ങൾ വരും. ഓണത്തപ്പ സങ്കല്പത്തിലുള്ള ഓണത്താ എന്ന കുട്ടി തെയ്യം വരിക കയ്യിൽ ഓണ വില്ലും ചെറുമണിയും പിടിച്ചാണ്. കിരാതാര്‍ജ്ജുനീയം കഥ പാടികൊണ്ട് വേടൻ സങ്കല്‍പ്പത്തിലുള്ള ശിവ മൂര്‍ത്തിയുമായി മലയർ വരുന്നത് ചിങ്ങത്തിലെ ഉത്രാടം തിരുവോണം നാളുകളിലാണ്‌. വേടൻ ഇറങ്ങുന്നത് മുഖത്ത് ചായില്യ തേപ്പണിഞ്ഞ്, ചുറ്റാടയും ചെറു കിരീടവും മെയ്യാഭരണങ്ങളും അണിഞ്ഞാണ്. പാശുപതാസ്ത്രം നേടുവാൻ അര്‍ജ്ജുനൻ തപസ്സ് ചെയ്യുന്നതും വേടവേഷം ധരിച്ചു ശിവൻ പരീക്ഷിക്കാനെത്തുന്നതുമായ കിരാതാര്‍ജ്ജുനീയ കഥയാണ് ചെണ്ടക്കാർ ഈണത്തിൽ പാടുക. കാലൻ കോലവും ഇതേ ഉദ്ദേശ്യത്തോടെ കെട്ടിയാടിക്കാറുണ്ട്. മുഖത്ത് ചായില്യ കുറിയണിഞ്ഞ്, ചുകപ്പു ഉടുത്ത് ചെറു കിരീടമണിഞ്ഞാണ് കുട്ടി തെയ്യങ്ങൾ വരുന്നത്. അച്ഛന്റെ ചെണ്ട കോലിന്റെ താളത്തിൽ വെള്ളോട്ട് മണി കുലുക്കികൊണ്ടാണ് കുട്ടി തെയ്യം വീട്ടുമുറ്റത്ത് വൃത്താകാരത്തിൽ നൃത്തമാടും. ഭക്തി പുരസ്സരമാണ് മലബാറിലെ ഗ്രാമീണ ജനത കുട്ടി തെയ്യങ്ങളെ സ്വീകരിച്ച് കാണിക്കയര്‍പ്പിക്കുന്നത്.
ആടി തെയ്യങ്ങൾ
കൃത്യമായ അതിർ വരമ്പുകൾ ഒന്നും കൊടുക്കാൻ പറ്റില്ലെങ്കിലും തെയ്യങ്ങളെ അമ്മ ദൈവങ്ങൾ (ഇതിൽ കന്യകമാരായ ദേവിമാരും ഉൾപ്പെടും), മരക്കല ദേവതകൾ, യുദ്ധ ദേവതകൾ, രോഗ ദേവതകൾ, നായാട്ട് ദേവതകൾ, നാഗ ദേവതകൾ, മൃഗ ദേവതകൾ, ഭൂത യക്ഷി ദേവതകൾ, ഉർവര ദേവതകൾ, മന്ത്രമൂർത്തികൾ, വനമൂർത്തികൾ, വൈഷ്ണവ മൂർത്തികൾ, പരേതാത്മാക്കൾ എന്നിങ്ങനെ തരം തിരിക്കാം. കാവുകൾ മിക്കതും ജാതി സമുദായക്കാരുടേത് ആണെങ്കിലും ഗ്രാമത്തിലെ നാനാ ജാതി മതസ്ഥരുടെയും കൂട്ടായ്മ തെയ്യാട്ട വേളയിലും മറ്റ് വിശേഷാവസരങ്ങളിലും കാണാവുന്നതാണ്. പന്തലിനുള്ള മരമൊരുന്നതും പീഠമൊരുക്കുന്നതും ആശാരിയും, പള്ളിവാളും കൈ വിളക്കും ഉണ്ടാക്കുന്നത് കൊല്ലനും, ഓട്ടുരുക്കൾ തയ്യാറാക്കുന്നത് മൂശാരിയും, എണ്ണ എത്തിക്കുന്നത് വാണിയനും, സ്വര്‍ണ്ണം വിളക്കുന്നത് തട്ടാനും, കാവിലേക്ക് ആവശ്യമായ തഴ പായകൾ നല്‍കുന്നത് പുലയരും പറയരും, മാറ്റ് തുണി എത്തിക്കുന്നത് വെളുത്തേടനും, കലശം ഒരുക്കുന്നത് തീയ്യനും, മുഹൂര്‍ത്തം കുറിക്കുന്നതും ആചാര കുട സമര്‍പ്പിക്കുന്നതും കണിയാനും, രക്ഷാധികാരി നായരും (നമ്പ്യാർ) ശുദ്ധികര്‍മ്മങ്ങൾക്ക്‌ അധികാരി ബ്രാഹ്മണനുമാണ്. ചില കാവുകളിൽ തെയ്യാട്ടത്തിനുള്ള വെറ്റില നല്‍കുന്നത് മുസ്ലിം തറവാട്ടുകാരാണ്. ചുരുക്കത്തിൽ വിത്യസ്ത ജാതി മതക്കാരുടെ ഒരു കൂട്ടായ്മയാണ് കാവുകളിലെ തിറയാട്ടങ്ങൾക്കും, തെയ്യാട്ടങ്ങൾക്കും, കളിയാട്ടങ്ങൾക്കും കാണുന്നത്.

തിറയാട്ടം
വണ്ണാൻ, മലയൻ, വേലൻ, കോപ്പാളൻ, മാവിലൻ, ചിങ്കത്താൻ, മുന്നൂറ്റാൻ, അഞ്ഞൂറ്റാൻ തുടങ്ങിയ സമുദായങ്ങളാണ് പൊതുവേ തെയ്യം കെട്ടുന്നത്. ഈ സമുദായക്കാരെല്ലാം അധസ്ഥിത അവര്‍ണ്ണ ജാതിയില്‍പ്പെട്ടവരാണ്. എല്ലാ തെയ്യങ്ങളും എല്ലാ തെയ്യാട്ട ജാതിക്കാര്‍ക്കും കെട്ടിയാടുവാൻ അവകാശമില്ല. ഓരോ ജാതിക്കും ഇന്നയിന്ന തെയ്യങ്ങൾ എന്ന് വിധിച്ചിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായം തെറ്റാണെന്നും വാദമുണ്ട്, കാരണം സവര്‍ണ ജാതിക്കാർ കെട്ടി ആടുന്ന പല തെയ്യങ്ങളും പുലയരും കെട്ടിയാടാറുണ്ട്. മടയിൽ ചാമുണ്ഡിയും, കുണ്ടോറ ചാമുണ്ഡിയും, പഞ്ചുരുളിയും പുലയരും കെട്ടിയാടാറുണ്ട്. പുലയർ കെട്ടിയാടുന്ന പൊട്ടൻ തെയ്യം പുല പൊട്ടനെന്നും, ചാമുണ്ഡി പുല ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മറ്റ് പല ജാതികളും ഒരേ തെയ്യങ്ങൾ അവരവരുടെ സമുദായത്തിൽ കെട്ടിയാടാറുണ്ട്. ഉദാഹരണം പഞ്ചുരുളി തെയ്യം മലയൻ, കോപ്പാളൻ, മാവിലൻ, ചിങ്കത്താർ, വേലൻ ജാതിക്കാർ കെട്ടിയാടുന്നു. ചില മുച്ചിലോട്ട് കാവുകളിൽ വണ്ണാൻ, അഞ്ഞൂറ്റാൻ എന്നീ രണ്ടു ജാതിക്കാർ ഒരേ സമയം മുച്ചിലോട്ടമ്മയുടെ രണ്ട് തെയ്യങ്ങൾ കെട്ടുന്നതുമുണ്ട്‌. കുട്ടി ചാത്തനെ പോലെയുള്ള ചുരുക്കം കോലങ്ങൾ ഒഴിച്ചാൽ ഭൂരിപക്ഷം കോലങ്ങളും കെട്ടി ആടാനുള്ള അവകാശം മേൽ പറഞ്ഞ ജാതിക്കാർക്കാണ്. അതിൽ തന്നെ മുക്കാൽ പങ്കും കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാരാണ്. ബാക്കിയുള്ളവ മലയനും, വേലനും, കോപ്പാളനും, പുലയനുമൊക്കെ കെട്ടും.
മുടിയേറ്റ്
വണ്ണാന്‍മാർ കെട്ടുന്ന പ്രധാന തെയ്യങ്ങളാണ് ഭൈരവൻ, വയനാട്ട് കുലവൻ, വൈരജാതൻ, മുന്നായീശ്വരൻ, ആരിയ പൂമാരുതൻ, കണ്ടനാർ കേളൻ, കുടി വീരൻ, വേട്ടക്കൊരു മകൻ, ഊര്‍പ്പഴശ്ശി, പുലിയൂർ കണ്ണൻ, പെരുമ്പുഴയച്ചൻ, കോരച്ചൻ, തച്ചോളി ഒതേനൻ, ക്ഷേത്രപാലകൻ, കതിവന്നൂർ വീരൻ, പട വീരൻ, നാഗ രാജൻ, തെക്കൻ കരിയാത്തൻ, പുലി മാരുതൻ, കന്നിക്കൊരു മകൻ, പാടാർ കുളങ്ങര വീരൻ, വിഷകണ്ടൻ, കുരിക്കൾ തെയ്യം, കയറൻ തെയ്യം, പട്ടർ തെയ്യം, ബാലി മുതലായവ. മുത്തപ്പനും പുതിയ ഭഗവതിയും വണ്ണാന്മാര്‍ക്ക് എന്നും കെട്ടിയാടാനവകാശമുള്ള തെയ്യങ്ങളാണ്‌.
പടയണി
മലയർ കെട്ടിയാടുന്ന പ്രധാന തെയ്യങ്ങളാണ് നാലാൾ പൊക്കത്തിൽ കോരി കൂട്ടിയ കനൽ മേലെരിയിൽ നൂറ്റിയൊന്ന് വട്ടം വരെ വീഴുന്ന തീ ചാമുണ്ഡി എന്ന ഒറ്റ കോലം, ഒടയിലും, മുടിയിലും, ഇടുപ്പിലും ആളിക്കത്തുന്ന പന്തവും ഏന്തി താണ്ഡവമാടുന്ന അഗ്നി കണ്ടാകർണൻ, നീളൻ മുടിയണിഞ്ഞ് ഒരാൾ പൊക്കത്തിലുള്ള മുളങ്കാലുകളിൽ കാവിന് ചുറ്റും നൃത്തമാടുന്ന ഗുളിക രാജൻ, ഭൈരവൻ, കുട്ടിച്ചാത്തൻ (പൂക്കുട്ടിയും കരിങ്കുട്ടിയും), വിഷ്ണു മൂര്‍ത്തി (നരഹരി), പൊട്ടൻ തെയ്യം, രക്തേശ്വരി, പഞ്ചുരുളി, ഉച്ചിട്ട, കരുവാൾ, രക്ത, മടയിൽ, മൂവാളന്‍കുഴി ചാമുണ്ഡിമാർ, വസൂരി മാല, ചുടല കാളി, ധൂമാവതി, കുറത്തി, കണ്ണമ്മാൻ തെയ്യം എന്നിവ. മലയസ്ത്രീ കെട്ടുന്ന മലയികോലമാണ്‌ കണ്ണൂർ മാട്ടൂലിലെ തെക്കുമ്പാട് കൂലോത്തെ ദേവ കൂത്ത് തെയ്യം. വളളി എന്ന ഈ ദേവസ്ത്രീ കോലത്തിന്റെ കൂടെ നാരദ വേഷം ധരിച്ച ഒരു ബാലനുമുണ്ടാകും.
ദേവക്കൂത്ത്
കര്‍ണ്ണാടകയിലെ കുന്ദപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന മാവിലരിൽ നിന്നും വഴി പിരിഞ്ഞവരാണ് ഉത്തര മലബാറിലെ വേലന്മാർ. തുളുവാണ് ഇവരുടെ ഭാഷ, ഭദ്രകാളിയാണ് ഇവരുടെ ഭരദേവത. കുണ്ടോറ ചാമുണ്ഡി, കല്ലുരുട്ടി, പരവ, കുറത്തി, തോരക്കാരത്തി, മോന്തിക്കോലം, പരവ ചാമുണ്ഡി എന്നിവയാണ് ഇവർ കെട്ടിയാടുന്ന തെയ്യങ്ങൾ. മാവിലർ കഴിവുറ്റ പുനം കൃഷിക്കാരും സ്വന്തമായി തെയ്യക്കാവുള്ളവരുമാണ്. അത് കൊണ്ട് തന്നെ സ്വജാതിയിലെ കലാകാരന്‍മാരെ കൊണ്ട് തന്നെയാണ് ഇവർ തെയ്യം കെട്ടി ആടിക്കുന്നത്. കൊടുവാളൻ തെയ്യമാണ്‌ ഇവരുടെ പ്രധാനപ്പെട്ട തെയ്യം. ഇവരുടെ തെയ്യങ്ങളുടെ പ്രത്യേകത തീര്‍ത്തും പ്രകൃതി സിദ്ധ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന ആടയാഭരണങ്ങളായിരിക്കും ധരിക്കുക എന്നതാണ്. കാട്ട് മടന്ത, കരി മണൽ ചാമുണ്ഡി, കൂര്‍വം തെയ്യം, കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി, നറു കണ്ടന്‍, ചിങ്ങത്താര്‍ വീരന്‍, വീരമ്പിനാര്‍, തെയ്യോട്ട് തെയ്യം, വണ്ട് തെയ്യം, ചട്ടിയൂർ ഭഗവതി, കാരണോർ തെയ്യം, മുത്താരൻ (മുത്തശ്ശന്‍), വന പൂതം, കല്ലുരുട്ടി തുടങ്ങി ഒന്ന്‌ കുറെ നാല്‍പ്പത് തെയ്യങ്ങളുണ്ട്‌ ഇവര്‍ക്ക്. കൂടാതെ ആലി മാപ്പിള, കലന്തൻ മുക്രി, പോക്കർ മുക്രി, കോയി മമ്മദ് എന്നീ മാപ്പിള തെയ്യങ്ങളെയും ഇവർ അവതരിപ്പിക്കുന്നു.

ഭദ്രകാളി തീയാട്ട്
മലബാറിലെ മലയോര മേഖലയിൽ താമസിക്കുന്ന കോപ്പാളരാണ് തെയ്യം കെട്ടുന്ന മറ്റൊരു സമുദായം. തെയ്യം കെട്ടുന്നതിനെ ഭൂതം കെട്ട് എന്നാണ് ഇവർ പറയുക. മുപ്പത്തിയെട്ടിലേറെ തെയ്യങ്ങളെ ഇവർ കെട്ടിയാടുന്നുണ്ട്. പടിഞ്ഞാറെ ചാമുണ്ഡി, കോമറ ചാമുണ്ഡി, കക്കഖടി ചാമുണ്ഡി, പിലാടുക്ക ചാമുണ്ഡി, പുളി ചാമുണ്ഡി, കുറത്തി, മാനിച്ചി, പഞ്ചുരുളി, കൊറഗതനിയ, ആട്ടക്കാരി, പ്രാമ്മണ, പൊട്ടജ്ജ, കല്ലുരുട്ടി, മക്കാളി, മലറായ, ഇരുവർ പൂത്, ഗുളികൻ, ഗളിഞ്ചന്‍, ബബ്ബരിയൻ, ജോഗി തെയ്യം തുടങ്ങിയവയാണ് ഇവർ പ്രധാന തെയ്യങ്ങൾ. കോപ്പാളരാണ് മിക്ക തുളു തെയ്യങ്ങളും കെട്ടുന്നത്. ഇവരുടെ ഉപ ജാതികളായ വെട്ടുവരും പരവരും പൂമാനി, കിനിമാണി എന്നീ തെയ്യങ്ങളും കോപ്പാളർ കെട്ടുന്ന മിക്ക തെയ്യങ്ങളും കെട്ടിയാടാറുണ്ട്.

അയ്യപ്പൻ തീയാട്ട്
തിറ കെട്ടുന്ന ഒരു വിഭാഗമാണ് കൊയിലാണ്ടി, വടകര, തലശേരി തുടങ്ങിയ ദേശങ്ങളിൽ കൂടുതലായുള്ള മുന്നൂറ്റാന്മാർ. കുശവരുടെ കാവുകളിലും മറ്റും കെട്ടിയാടുന്ന പുള്ളി വേട്ടക്കൊരു മക, മറ്റ് കാവുകളിലെ അങ്കക്കാര, കുട്ടി ചാത്തൻ, ഇളവില്ലി, കരിവില്ലി, തൂവക്കാരി, കമ്മിയമ്മ, പരാളിയമ്മ, പുള്ളി പോതി, വണ്ണാത്തി പോതി എന്നിവരേയാണ് ഇവർ കെട്ടിയാടുന്നത്.
യക്ഷഗാനം
അഞ്ഞൂറ്റാന്മാർ എന്ന വിഭാഗവും തെയ്യാട്ടം കുല തൊഴിലാക്കിയവരായിരുന്നു എങ്കിലും ഇപ്പോൾ എണ്ണത്തിൽ കുറവാണ്. കോലത്തിരി രാജാവിന്റെ കുല ദേവതയായ തായ് പര ദേവത, മുത്തപ്പന്റെ ആരൂഡമായ പുരുളി മലയിൽ മുത്തപ്പൻ എന്നിവരെ കെട്ടിയാടുന്നത് ഇവരാണ്. പറശ്ശിനി കടവ് മുത്തപ്പൻ മടപുരയിൽ തിരുവപ്പന കെട്ടുന്നത് ഇവരായിരുന്നു (ഇപ്പോൾ വണ്ണാന്മാരാണ് തിരുവപ്പന കെട്ടിയാടുന്നത്‌). ആദ്യ കാലത്ത് മുച്ചിലോട്ടമ്മയുടെ കോലവും ഇവർ തന്നെയായിരുന്നു കെട്ടിയിരുന്നത്, കോലം ധരിക്കാൻ പ്രാപ്തിയുള്ളവർ പിന്നീട് ഇവരുടെ ഇടയിൽ കുറഞ്ഞപ്പോൾ വണ്ണാന്മാർക്കായി ആ ചുമതല. കുറെ കഴിഞ്ഞപ്പോൾ രണ്ട് കൂട്ടരും തമ്മിൽ അവകാശ തർക്കമാവുകയും പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ടത്തിന് രണ്ട് കൂട്ടർക്കും അവസരം കൊടുക്കുകയും ചെയ്തു. അങ്ങിനെയാണത്രേ അവിടെ ഒരേ സമയം രണ്ട് തിരുമുടികൾ ഉയരുന്നത്.  ചില കാവുകളിൽ പോര്‍ക്കലി ഭഗവതിയുടെയും പുതിയ ഭഗവതിയുടെയും കോലങ്ങിളിവരാണ് കെട്ടുന്നത്.

കാളിയൂട്ട്
കളനാടികളെന്ന ആദിവാസി തെയ്യം കെട്ട് സമുദായം വയനാട്ടിൽ മുത്തങ്ങ, പുല്‍പ്പള്ളി, മല വയൽ, പാക്കം തേലമ്പാറ എന്നിവിടങ്ങളിലുള്ളവരാണ്. പൂതാടി, പാക്കം, പുറക്കാടി, കാരന്‍, കണ്ടൻ പുലി, മല കരിങ്കാളി, കാളിമല തമ്പുരാൻ എന്നിവരുടെ കോലങ്ങളാണ് ഇവർ പ്രധാനമായും കെട്ടുന്നത്.

നിലത്തിൽ പോര്
മറ്റൊരു തെയ്യം കെട്ട് സമുദായമായ പുലയർ പ്രധാനമായും ഇവരുടെ തന്നെ കാവുകളിലാണ് തെയ്യം കെട്ടുന്നത് മറ്റ് സമുദായക്കാരുടെ കാവുകളിലൊന്നും ഇവര്‍ക്ക് തെയ്യാട്ടമില്ല. സവര്‍ണ്ണ കാവുകളിലേത് പോലെ തന്നെ ഇവരുടെ തെയ്യാട്ടവും തുടങ്ങുന്നത് തുലാം പത്തിനാണ്. അന്ന് പുലയരുടെ കോട്ടത്ത് കെട്ടിയാടുന്ന കന്നുകാലി സംരക്ഷകനായ കാലിച്ചേകോനെന്ന (കാലിച്ചാൻ) തെയ്യം അലങ്കരിച്ച നീളൻ കുടയുമായി തുടിയും കിണ്ണവും ഒരുക്കുന്ന താള മേളത്തോടെ ഗ്രാമ ഗൃഹങ്ങൾ തേടി ഇറങ്ങും. അയിത്തക്കാരായത് കൊണ്ട് മേൽ ജാതിക്കാരുടെ പടി പുരയിൽ നിന്നാണ് ഇവർ പാടിയാടുക. ഈ പുല തെയ്യത്തിന് വീട്ടുകാർ അരിയും നെല്ലും പണവും കാണിക്കയായി നല്‍കും. കര്‍ക്കിടകത്തിൽ നാട്ടിൽ വന്നു കൂടുന്ന മാരി, മാമായം എന്നീ ദുർദേവതകളെ കടലിലേക്ക് തന്നെ ആട്ടിയകറ്റാൻ വേണ്ടി കര്‍ക്കിടകം ഇരുപത്തിയെട്ടിന് മാടായി കാവിന്റെ തിരു നടയ്ക്ക് അപ്പുറത്ത് മാരിക്കരുവനാട്ടം എന്ന ഉച്ചാടന കര്‍മ്മാരാധന നടത്താറുണ്ട്‌. അന്ന് ഇറങ്ങുന്ന മാരി കലിയൻ, മാരി കലിച്ചി, മാമായ കലിയൻ, മാമായ കലിച്ചി എന്നിവർ വീടുതോറും പാടിയാടി ഒടുവിൽ കടൽ കരയിലെത്തി കപ്പലിൽ വന്ന ദുർ ദേവതകളെ കടലിലേക്ക് തന്നെ ആട്ടിയകറ്റും. തിരിയോല തിരുവുടയാടയും പൊയ് മുഖവുമായി കുളിയന്മാർ മാരിയും പനിയും ആട്ടി തെളിച്ചു വരുമ്പോൾ ഐശ്വര്യത്തെ പ്രദാനം ചെയ്തു കൊണ്ട് കലിയനും കലിച്ചിയും ആടിത്തിമിര്‍ക്കും. പുലയരുടെ കോട്ടങ്ങളിൽ വെളിച്ചപ്പാട് ഇല്ല, ഓരോ കോട്ടവും ഒന്നിലേറെ വീട്ടുകാരുടെ ആരാധനാ മൂര്‍ത്തികൾ കുടികൊള്ളുന്നതായിരിക്കും. കാവുമ്പായി പോതി, കരിഞ്ചാമുണ്ടി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, ബങ്കുളത്ത് ഭഗവതി, കല്ലന്താറ്റു ഭഗവതി, പേത്താളന്‍, ഗുളികന്‍, വെള്ളൂർ കുരിക്കൾ, കാരി കുരിക്കൾ, ധര്‍മ്മ ദൈവം, വിഷ്ണു, ഈറ്റു മൂര്‍ത്തി, മരുതിയോടന്‍, മന്ത്ര മൂര്‍ത്തി, ഐപ്പള്ളി തെയ്യം, എമ്പ്രാൻ തെയ്യം, കുറത്തി, കൂമനാട്ടി, പഞ്ചുരുളി, വടവത്തൂർ മുത്തർ, ചോരയിൽ പൊടിച്ച ഗുരു നാഥന്‍, നാഗ കന്നി, വട്ട്യൻ പൊള്ള, പുലപ്പൊട്ടൻ തുടങ്ങി മുപ്പത്തൈവർ ദേവകളെ ഇവർ കെട്ടിയാടുന്നു.

അർജ്ജുന നൃത്തം
തുലാത്തി ആരംഭിച്ചു ഇടവ പാതിയോടെ തെയ്യാട്ടകാലം അവസാനിച്ചാ മിക്ക തെയ്യാട്ടക്കാരും പട്ടിണിയിലാകും. കുല തൊഴിലിന് പുറമെയുള്ള തയ്യൽ പണി, വൈദ്യവൃത്തി, മന്ത്രവാദ കര്‍മ്മങ്ങ, ആടയാഭരണങ്ങ മിനുക്ക, പുതിയ തെയ്യ ചമയങ്ങ തീര്‍ക്ക, താളങ്ങളും കലാശങ്ങളും ചൊല്ലിയാടി പഠിക്കുക, ഓരോ തെയ്യത്തിന്റെയും അനുഷ്ഠാനക്രമങ്ങളും കാവുകളിലെ വിധി ക്രമങ്ങളും മനപാഠമാക്കുക ഇവയൊക്കെ ചെയ്യുന്നത് ഈ സമയത്താണ്.
വേലകളി
വണ്ണാന്മാർ ബാല ചികിത്സയിലും ഗൃഹ വൈദ്യത്തിലും തുന്നപണിയിലും മുന്നിട്ടു നില്‍ക്കുന്നു. ഇവർ ശീല കുടക തുന്നുകയും വലിയ വീടുകളി ഉന്നം (പഞ്ഞി) നിറച്ചു കിടക്ക ഒരുക്കി കൊടുക്കുകയും ചെയ്യാറുണ്ട്. കേന്ത്രോ പാട്ട് എന്ന ബാധോച്ചാടന കര്‍മ്മവും അകനാ തീര്‍ക്ക എന്ന മന്ത്രവാദ കര്‍മ്മവും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ബാധിക്കുന്ന പുള്ള് നോക്ക് ഓല വായിച്ച് ഒഴിച്ച് കളയുന്ന മന്ത്ര കര്‍മ്മങ്ങളും ഇവർ ചെയ്യുന്നു. നാഗ ദേവതാ പ്രീതിക്ക് വേണ്ടി കുറുന്തിനി പാടും, സന്താന സൗഭാഗ്യത്തിനായി കളം പാട്ടും ഇവർ തന്നെയാണ് നടത്തുന്നത്. അങ്ങിനെ പഞ്ഞ മാസങ്ങളെ ഭംഗിയായി ഇവർ തരണം ചെയ്യുന്നു. ഇവരുടെ പ്രധാന ആരാധനാ മൂര്‍ത്തി മുത്തപ്പനും, ആചാര്യൻ കരിവെള്ളൂരിലെ മണക്കാട് ഗുരുക്കളുമാണ്.

കോതാമൂരിയാട്ടം
നീലേശ്വരത്തിനടുത്തുള്ള പാലായിലെ പരപ്പേനാണ് മലയരുടെ ഗുരുക്ക. പാരമ്പര്യമായി മന്ത്രവാദം കൈവശമുള്ള ഇവർ ചെണ്ട വാദ്യത്തിലും പേരു കേട്ടവരാണ്. മലയ സമുദായത്തിലെ ആണും പെണ്ണും ഗാനാലാപനത്തിലും പ്രശസ്തരാണ്. പേരു കേട്ട വയറ്റാട്ടികളാണ് മലയ സ്ത്രീക. കോതാ മൂരി ട്ടം ഇവർ നടത്തുന്നതാണ്. പശുവിന്റെ കൃത്രിമമായ ഉട ധരിച്ച കോതാ മൂരി തെയ്യവും രണ്ടോ മൂന്നോ പനിയന്‍മാരും ചെണ്ടക്കാരും പാട്ടുകാരും അടങ്ങുന്നതാണ് ഈ ആട്ടക്കാ. വിഷ്ണുവാണ് ഇവരുടെ പ്രധാന ആരാധനാ മൂർത്തി. പഞ്ഞ മാസങ്ങളിൽ വണ്ണാന്മാരുടെയും മലയാരുടെയും മറ്റൊരു ഉപ ജീവന മാർഗ്ഗമാണ് ആടി, വേടൻ തെയ്യങ്ങളുമായി വീട് വീടാന്തരം ചെല്ലുമ്പോൾ കാണിക്ക കിട്ടുന്ന അരിയും നെല്ലും പണവും.

വേട്ടക്ക് ഒരു മകനും ഊർപ്പഴശ്ശി ദൈവവും
ചില തെയ്യങ്ങൾ ചങ്ങാതികളാണെന്നാണ്‌ സങ്കല്പം. അത്തരം തെയ്യങ്ങൾ ഒരുമിച്ചാണ് അരങ്ങിലിറങ്ങുന്നതും ആട്ടം അവസാനിപ്പിക്കുന്നതും. വേട്ടക്ക് ഒരു മകൻ ഊർപ്പഴശ്ശി ദൈവം, മുച്ചിലോട്ട് ഭഗവതി കണ്ണങ്ങാട്ട് ഭഗവതി, മൂത്ത ഭഗവതി ഇളയ ഭഗവതി എന്നിവർ ഇതിനുദാഹരണമാണ്‌. വിഷ്ണു മൂര്‍ത്തി തെയ്യം ഉള്ള കാവിലെല്ലാം സഖിയായ രക്ത ചാമുണ്ഡി ഉണ്ടാകും. കതിവന്നൂർ വീരനോടോപ്പം ഗുരുക്കൾ തെയ്യം കൂട്ടിനുണ്ടാകുമെന്നാണ് വിധി. രണ്ടു കിട്ടിയാലൊന്ന്, ഒന്ന് കിട്ടിയാൽ അര എന്ന കണക്കിലാണ് ഈ ദേവകൾ ചങ്ങാത്തം ഉറപ്പിച്ചിരിക്കുന്നത്. പടുവളത്തിൽ പരദേവതമാരായ മൂവാളം കുഴി ചാമുണ്ഡി പടവീരൻ ചൂളിയാർ ഭഗവതി, അങ്കകുളങ്ങര ഭഗവതി രക്ത ചാമുണ്ഡി വിഷ്ണുമൂര്‍ത്തി, പൊട്ടൻ തെയ്യം പുല ചാമുണ്ഡി, പുലമാരുതൻ എന്നിവർ മൂവർ സംഘങ്ങളാണ്. ഇളയ ഭഗവതി, മൂത്ത ഭഗവതി, ദന്ധന്‍, കണ്ടാകര്‍ണ്ണൻ എന്നിവർ ചേര്‍ന്നാൽ ചീറുമ്പ നാൽവരെന്നാണ് പറയുക. കെട്ടി കോലമില്ലാത്ത ചീറുമ്പയുടെ കോമരത്തോടൊപ്പം ഇളയ ഭഗവതി, ദന്ധന്‍, കണ്ടാ കര്‍ണ്ണൻ എന്നീ ദേവകളും ഉണ്ടാകും. മുത്തപ്പനും തിരുവപ്പനും, പുലി ദൈവങ്ങൾ അഞ്ചും ഒന്നിച്ച് കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. ഭൈരവന്‍, കുട്ടി ചാത്തൻ, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട ഭഗവതി എന്നിവരാണ് ഭൈരവാദി പഞ്ച മൂർത്തികൾ. പൊട്ടൻ തെയ്യം, തീ ചാമുണ്ഡി, വിഷ്ണു മൂര്‍ത്തി എന്നിവരെ ഒന്നിച്ചു കെട്ടിക്കുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.

ദൈവത്താർ തെയ്യം
രാമ സങ്കല്പത്തിലുള്ള ദൈവമാണ് തലശ്ശേരിയിലെ അണ്ടലൂർ കാവിലെ ദൈവത്താർ. രാവണ വധത്തിനു ശേഷം രാമന്‍ സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കല്പത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താർ. രാമന്‍, ഹനുമാൻ എന്നിവരുടെ സാന്നിധ്യം മേലേക്കാവിലുണ്ടെന്ന് വിശ്വസിക്കുന്നു. രാവണ, ലങ്ക സങ്കല്പങ്ങളാണ് താഴെ കാവിൽ. സീതാ സങ്കൽപ്പത്തിൽ അതിരാള, ലക്ഷ്മണ സങ്കല്പത്തിൽ അങ്കക്കാരൻ, ഹനുമാൻ സങ്കല്പത്തിൽ ബപ്പിരിയൻ എന്നീ തെയ്യങ്ങളും ദൈവത്താറിനോടൊപ്പം കെട്ടിയാടിക്കും. ദൈവത്താർ തെയ്യം സ്വർണ്ണം കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങളാണ് അണിയുക. ഈ ദേവന് ഭക്ത ജനങ്ങൾ പഴക്കുലകൾ ധാരാളമായി കാഴ്ച വെക്കാറുണ്ട്. ഭക്തർ അര്‍പ്പിക്കുന്ന മറ്റൊരു വഴിപാടാണ് വില്ലാട്ടം. കാഴ്ച കിട്ടുന്ന വില്ല് സ്വീകരിച്ചു കളിയാടുകയും പിന്നീടത്‌ കൈക്കൊളന്‍മാര്‍ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ചടങ്ങാണ് വില്ലാട്ടം. കാപ്പാട്, മാവിലായി, പടുവിലായി എന്നിവടങ്ങളാണ് മറ്റ് പ്രധാന ദൈവത്താർ കാവുകൾ. പക്ഷെ രാമ സങ്കൽപ്പത്തിലല്ല അവിടങ്ങളിൽ ഒന്നും ദൈവത്താർ. പെരുവണ്ണാൻ ബഹുമതിയ്ക്ക് അർഹരായ വണ്ണാന്മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ഈ ക്ഷേത്രങ്ങളെ കുറിച്ച് ദൈവത്താർ കാവുകളിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ വിശദമായി ചേർത്തിട്ടുണ്ട്.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved

തെയ്യങ്ങൾ, കോലങ്ങൾ, കളിയാട്ടം (ഭാഗം രണ്ട്)

തോറ്റം
തെയ്യാട്ടവും, തിറയാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ട മറ്റൊരു ചടങ്ങാണ് സ്തോത്രമെന്ന വാക്കിൽ നിന്നുണ്ടായ തോറ്റം. ഉച്ച, അന്തി എന്നിങ്ങനെ പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്ന രണ്ട് വക ഭേദമുണ്ട് തോറ്റത്തിന്‌. കോലക്കാരൻ പട്ട് ചുറ്റി ദേവതാസ്ഥാനത്തിന് മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ച തോറ്റത്തിൽ ചെയ്യുന്നത്. മുച്ചിലോട്ട് ഭഗവതി, കക്കര ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ച തോറ്റം ഉറഞ്ഞ് തുള്ളുക കൂടി ചെയ്യും. അന്തി തോറ്റങ്ങൾ മിക്കതും ഉറഞ്ഞ് തുള്ളും, ചുരുക്കം ദേവകളുടെ അന്തി തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുന്നുള്ളൂ. ശരിയായ നർത്തനം തന്നെയാണ്‌ തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം.

മുച്ചിലോട്ട് ഭഗവതി
വരവിളി തോറ്റം, സ്തുതികൾ, അഞ്ചടി തോറ്റം, മൂല തോറ്റം, പൊലിച്ച് പാട്ട്, ഉറച്ചിൽ തോറ്റം, മുമ്പ് സ്ഥാനം, കുല സ്ഥാനം, കീഴാചാരം തുടങ്ങിയവയാണ് തോറ്റങ്ങളിലെ ഉപ വിഭാഗങ്ങളെങ്കിലും വരവിളി, പൊലിച്ച് പാട്ട്, ഉറച്ചിൽ തോറ്റം എന്നിവ ഒഴിച്ച് മറ്റുള്ളവ എല്ലാ തോറ്റങ്ങളിലും ഉണ്ടാകണം എന്ന് നിർബന്ധമില്ല. തോറ്റത്തിന്റെ പ്രധാന ഭാഗം പദ്യം പോലെ ഗദ്യം ചൊല്ലുന്ന തോറ്റം പാട്ടുകളാണ്‌. തെയ്യത്തിന്റെ ഐതീഹ്യങ്ങൾ പറയുന്നതാണ് തോറ്റം പാട്ടുകൾ. ദേവതാ രൂപം ധരിച്ച തിര്യക്കുകൾ, മേൽ‌ ലോകത്ത് നിന്ന് ഭൂ ലോകത്തേക്കിറങ്ങി  വന്ന് കുടി കൊള്ളുന്നവർ, ദേവതകളായി പരിണമിച്ച ചരിത്ര പുരുഷന്മാർ, മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ, ദേവനായി അവതരിച്ച് മനുഷ്യ ഭാവത്തിൽ ജീവിച്ചവർ, ആത്മ ഹുതി ചെയ്ത ശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, അഗ്നിയിൽ നിന്നും, വെള്ളത്തിൽ നിന്നും പാൽ കടലിൽ നിന്നും, വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്ക് ദേവതകളായി വന്ന പുരാതന കഥാപാത്രങ്ങൾ, യോനീ ബന്ധമില്ലാത്ത ദിവ്യ പിറവികൾ, മൃഗ രൂപികളായ ദൈവങ്ങൾ എന്നിങ്ങനെ വൈവിധ്യമായ ദേവതകളുടെ പുരാ വൃത്തങ്ങൾ തോറ്റങ്ങളിൽ പറയുന്നു. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി. പീഠം, തറ, കാവ്, സ്ഥാനം, ആയുധം, നാട്, നഗരം എന്നിവക്ക് പൊലിക (ഐശ്വര്യം വർദ്ധിപ്പിക്കൽ) പാടുന്നതാണ്‌ പൊലിച്ച് പാട്ട്. തെയ്യങ്ങളുടെ സഞ്ചാര പഥം (നട വഴി), കുടികൊണ്ട സ്ഥാനം, തെയ്യത്തിന്റെ കഥ എന്നിവ ഇതിൽ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക, വാഴ്ക എന്ന വാഴ്ത്ത് പാട്ടും ഇതിലുണ്ടാകും. തായ് പര ദേവത, മുച്ചിലോട്ട് ഭഗവതി തുടങ്ങിയവരുടെ പൊലിച്ച് പാട്ടിന്‌ കൈലാസം പാടലെന്ന പേരും ഉണ്ട്. പൊലിച്ച് പാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം. ലളിതമായി പറഞ്ഞാൽ തെയ്യാട്ടത്തിന്റെയും തിറയാട്ടത്തിന്റെയും തലേന്ന് കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിച്ച് സ്തുതികളും ഐതീഹ്യങ്ങളും പാടുകയും, തോറ്റം പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുന്നതുമാണ് തോറ്റം. ചില സ്ഥലങ്ങളിൽ വെള്ളാട്ടം കെട്ടിപ്പുറപ്പെടുക എന്നും ഈ ചടങ്ങിന് പേര് വിളിക്കും. തോറ്റത്തിന്റെ വേഷവിധാനം ലളിതമാണ്, കാണി മുണ്ട് എന്ന വസ്ത്രമുടുക്കുകയും, പട്ടും തലപ്പാളിയും തലയ്ക്ക് കെട്ടുകയും, അരയിൽ ചുവന്ന പട്ട് ചുറ്റുകയും ചെയ്യും. മേൽ പറഞ്ഞ വേഷമണിഞ്ഞ് കാവിന്‌ മുമ്പിൽ വന്ന് കോലക്കാരൻ കൈ ഉയർത്തി വണങ്ങുന്നു. പറിച്ച് കൂട്ടി തൊഴുക എന്നാണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്ത് തേപ്പ് പതിവില്ല. ദേവതാസ്ഥാനത്ത് നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്ക് വന്ദനം നടത്തി കൊടിയില വാങ്ങുന്നു. കൊടിയില കൊടുക്കുന്നത് കർ‍മ്മിയാണ്‌. പിന്നെ വീണ്ടും നാല്‌ ‌ ദിക്ക് വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിന് നിൽക്കും. തോറ്റത്തിൽ പിന്നണി പാടുന്ന പ്രധാന ആളിനെ പൊന്നാനി എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ കഥകളിയോട് സാമ്യമുണ്ടെങ്കിലും നടനും (കോലക്കാരനും) ഇവിടെ പാടുന്നു.

ഭൈരവൻ
ചുരുക്കി പറഞ്ഞാൽ ഗായക സംഘവും കെട്ടിയാടുന്ന കോലക്കാരനും കൂടി പാട്ട് തുടങ്ങുകയും അവസാനം കോലക്കാരൻ ഉറഞ്ഞാടുകയും ചെയ്യുന്നു. കളിയാട്ടം, പെരും കളിയാട്ടം എന്നിവ പോലെ ഒന്നിലധികം തെയ്യങ്ങൾ കെട്ടുകയും, ഒന്നിലധികം ദിവസം ഉണ്ടാവുകയും ചെയ്യുന്ന ഉത്സവങ്ങൾക്ക് അന്തി തോറ്റം (മൂവന്തി തോറ്റം), ഉച്ച തോറ്റം എന്നിവ ഉണ്ടാകും. ഉത്തര കേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീന കാലത്തെ ജന ജീവിതത്തിന്റെ നാനാവശങ്ങളറിയാൻ തെയ്യ തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, ആരാധാന ക്രമം, ജനന മരണപര്യന്തമുള്ള സംസ്കാര ചടങ്ങുകൾ, തൊഴിൽ, ഉൽപ്പാദന പ്രക്രിയ, വിപണന സമ്പ്രദായം, ദായ ക്രമം തുടങ്ങിയവയെ കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു. പഴയ കാലത്ത് സമൂഹത്തിൽ ഉണ്ടായിരുന്ന അനാശാസ്യ പ്രവണതകളും തോറ്റങ്ങളിലൂടെ മനസ്സിലാക്കാം. ജാതി വൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകതയാണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലുള്ളത്. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെയും അവളുടെ മക്കളെയും കൊല ചെയ്യുന്ന ആങ്ങളമാരെ മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. പണ്ടത്തെ കടൽ‌ വ്യാപാരം, വിപണന രീതികൾ തുടങ്ങിയവ ഈ പാട്ടുകളിൽ കാണാം. മുമ്പ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും തോറ്റം പാട്ടുകളിൽ കാണാം. കുടക് തുടങ്ങിയ മേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ, പെരുമ്പഴയച്ചൻ തുടങ്ങിയവരുടെ തോറ്റം വ്യക്തമാകുന്നുണ്ട്. പരിസ്ഥിതി വിജ്ഞാനത്തിന്‌ തോറ്റങ്ങൾ മുതൽക്കൂട്ടാണ്‌, വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥല നാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെ കുറിച്ചും കതിവന്നൂർ വീരൻ തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്.

കതിവന്നൂർ വീരൻ
ചില പ്രധാന കാവുകളിൽ തെയ്യ കലാകാരന്മാർക്ക് വേഷമണിയാൻ സ്ഥിരം അണിയറകൾ ഉണ്ടാവും. ഇല്ലാത്തിടങ്ങളിൽ താത്കാലികമായി മറകെട്ടി അണിയറ നിർമ്മിക്കും. ഇവിടെ വച്ചാണ് കോലങ്ങള്‍ക്ക് മുഖത്തെഴുത്ത് നടത്തുന്നത്. ചെറിയ മുടിയുള്ള തെയ്യങ്ങൾ അണിയറയിൽ വച്ചു തന്നെ വേഷം പൂര്‍ത്തിയാക്കും. വലിയ മുടിയുള്ളവ മുഖത്ത് എഴുത്തും അണിഞ്ഞ് ഒരുങ്ങലും കഴിഞ്ഞ് ദേവതാസ്ഥാനത്ത് വന്ന് മുടി അണിയും. മുപ്പതിലധികം മുടികൾ ഉപയോഗിക്കുന്നുണ്ട്. വട്ടമുടി, ചട്ടമുടി, ഓലമുടി, പാളമുടി, പീലിമുടി, പൊതച്ചമുടി, പൂക്കട്ടി, പുറത്തട്ട്, ഇലമുടി, കൊണ്ഡൽമുടി, തൊപ്പിച്ചമയം, ഓലച്ചമയം തുടങ്ങിയ പേരുകളിലവ അറിയപ്പെടുന്നു. പുതിയ ഭഗവതിയ്ക്ക് പൊതുവേ വട്ടമുടിയാണലങ്കാരം. മുള, കമുക്, പട്ട്, ചെത്തിപ്പൂ, കുരുത്തോല എന്നിവയാണ് വട്ടമുടി നിർമ്മാണത്തിനുപയോഗിക്കുന്നത്. ഓല, വാഴപ്പോള, പൂങ്കുല തുടങ്ങിയവ കൊണ്ട് അലങ്കരിച്ച കലശം (ഓട്ടു പാത്രം ആയിരിക്കും മിക്കവാറും, ചിലപ്പോൾ അതിൽ നിറച്ചിരിക്കുന്നത് കള്ള് ആയിരിക്കും) എഴുന്നള്ളിക്കുന്നത്, കളിയാംബള്ളി എന്ന ബലി, കുരുതി തര്‍പ്പണം, പാരണ തുടങ്ങിയവ അനുഷ്ഠാനങ്ങൾ തെയ്യം നിർവഹിക്കും. ഇലയിൽ പഴം, മലർ, അവൽ, അപ്പം, ഇളനീർ, കല്‍ക്കണ്ടം തുടങ്ങിയവ നിവേദിക്കുന്നതാണ് പാരണ. ചില കാവുകളിൽ തെയ്യത്തിന് മീനും നല്‍കും (മീനമൃത്). നിരവധി തെയ്യങ്ങളും ഒട്ടേറെ ചടങ്ങുകളും പെരുങ്കളിയാട്ടത്തിൽ ഉണ്ടാവും. പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ പെരുങ്കളിയാട്ടത്തെ കുറിച്ച് വിശദമായി ചേർത്തിട്ടുണ്ട്. കളിയാട്ടത്തിന് തീയതി നിശ്ചയിച്ചാൽ നടത്തുന്ന ആദ്യ ചടങ്ങാണ് അടയാളം കൊടുക്കൽ, ഓരോ തെയ്യവും കെട്ടാൻ നിശ്ചിത കോലക്കാരെ (തെയ്യം കെട്ടുന്ന ആൾ) ഏൽപ്പിക്കുന്ന ചടങ്ങാണിത്.

കാല ഭൈരവൻ
തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ ഭൂരിഭാഗവും ശിവനുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തമ്മിൽ ആരാണ് വലിയവൻ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്ക പരിഹാരത്തിന് ശിവനെ കണ്ടു. കൈലാസത്തിൽ ഉള്ള വലിയ ശിവ ലിംഗത്തിന്റെ രണ്ടറ്റങ്ങളിൽ ഏതെങ്കിലുമൊന്ന് (ശിവ ശീര്‍ഷം) ആരാദ്യം കണ്ടു തിരിച്ചു വരുന്നോ, അവരായിരിക്കും വിജയി എന്ന് ശിവൻ പറഞ്ഞതനുസരിച്ച് ബ്രഹ്മാവ്‌ ലിംഗത്തിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും യാത്ര ആരംഭിച്ചു. മന്വന്തരങ്ങൾ കഴിഞ്ഞിട്ടും ലക്ഷ്യം കാണാൻ ആകാതെ വന്നപ്പോൾ ബ്രഹ്മ ദേവൻ ലിംഗത്തിന്റെ മുകളിൽ നിന്ന് താഴോട്ട് വീഴുന്ന കൈത പൂവുമായി സംസാരിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അത് പ്രകാരം ലിംഗത്തിന്റെ മുകളിൽ നിന്ന് എടുത്തതാണ് കൈത പൂവെന്ന് ശിവൻ ചോദിച്ചാൽ ബ്രഹ്മാവിനെ പോലെ കൈത പൂവും കളവ് പറയണം എന്നു കൈതപൂവുമായി തീരുമാനിച്ചു. നുണ കേട്ടയുടനെ ശിവൻ ബ്രഹ്മാവിന്റെ അഞ്ചാമത്തെ ശിരസ്സ് അറുത്ത് എടുക്കുകയും ആരും നിന്നെ പൂജിക്കാതിരിക്കട്ടെ എന്ന് കൈത പൂവിന് ശാപം നല്‍കുകയും ചെയ്തുവത്രേ. ഇങ്ങിനെയാണ്‌ ബ്രഹ്മാവ്‌ നാന്മുഖനായതും വളരെയധികം സുഗന്ധമേറിയ കൈത പൂവ് പൂജയ്ക്കെടുക്കാതെയായതും. താൻ കോപം കൊണ്ട് ചെയ്ത മഹാ അപരാധത്തിന് പരിഹാരം കാണാൻ കപാലവുമേന്തി ഭൈരവരൂപം ധരിച്ചു ഭിക്ഷയെടുത്ത് ജീവിച്ചു ശിവൻ തന്റെ പാപം തീര്‍ത്തു എന്നാണ് ഐതിഹ്യം. നായയാണ്‌ ഭൈരവന്റെ വാഹനമായി കരുതപ്പെടുന്നത്. കാലഭൈരവനെന്ന നാമത്തിലും ഭൈരവൻ അറിയപ്പെടുന്നു. കാല ഭൈരവൻ വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവ രൂപമാണ്. ശിവന്റെ ഉഗ്ര രൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാല ഭൈരവൻ. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാല ഭൈരവനെ ആരാധിക്കാറുണ്ട്. അഗ്നി ഭൈരവൻ, ആദി ഭൈരവൻ, യോഗി ഭൈരവൻ, കങ്കാള ഭൈരവൻ, ശാക്തേയഭൈരവൻ, ഈശ്വര ഭൈരവൻ, കപാല ഭൈരവൻ എന്നിവരാണ് മറ്റുള്ളവർ. ഭൈരവൻ യോഗിമാരുടെ മഠങ്ങളിലെ കുല ദൈവവും, മന്ത്രവാദ പാരമ്പര്യമുള്ള വീടുകളിൽ വിശേഷാലാരാധിച്ചു പോരുന്ന തെയ്യവുമാണ്. പൊയ് കണ്ണണിഞ്ഞ് കയ്യിൽ മണിയും കപാലവുമേന്തി, ഭിക്ഷയ്ക്കിറങ്ങിയ രൂപമായ ഈ തെയ്യത്തിന്റെ പൊലിച്ച് പാട്ട് തുടങ്ങുന്നത് ഇങ്ങിനെയാണ്‌.
പൊലിക പൊലിക ദൈവമേ, പൊലിക ദൈവമേ
എടുത്തുവച്ച നാൽകാൽ മണി പീഠം, പൊലിക ദൈവമേ
മടക്കിയിട്ട പുള്ളി പൂവാട പുലി തോൽ, പൊലിക ദൈവമേ
കടഞ്ഞു വച്ച ഭിക്ഷാ പൂര കോൽ, പൊലിക ദൈവമേ
വളപട്ടണം പുഴയ്ക്ക് വടക്ക് മലയ സമുദായക്കാരാണ് (ചുരുക്കമായി മാത്രം വണ്ണാന്മാരും വേലന്മാരും) ഈ തെയ്യം കെട്ടിയാടുന്നത്. വളപട്ടണം പുഴയ്ക്ക് തെക്ക് ഈ തെയ്യം കെട്ടിയാടുന്നത്‌ പാണന്മാരാണ്, മാത്രമല്ല അവർ കെട്ടി ആടുന്ന ഭൈരവൻ വൈഷ്ണവ സങ്കൽപ്പത്തിലുള്ളതുമാണ്. പാണന്മാരുടെ വിശ്വാസമനുസരിച്ച് ചോയിയാർ മഠത്തിൽ ചോയിച്ചി പെറ്റ ചീരാളനെ യോഗിമാർക്ക് അറുത്ത് കറി വച്ചു കൊടുത്തെന്നും, സത്യം മനസ്സിലാക്കിയ യോഗിമാർ ചീരാള എന്ന് വിളിച്ചപ്പോൾ ഇറച്ചി കഷണങ്ങൾ ഇലയിൽ തുള്ളി കളിച്ചെന്നും ഓരോ കഷണങ്ങളിൽ നിന്നും ഭൈരവന്മാർ ഉണ്ടായി എന്നുമാണ് (എന്നാൽ തോറ്റം പാട്ടുകളുടെ പിന്‍ബലമില്ല ഈ കഥക്ക്). കരിയാത്തൻ, തെക്കൻ ചാത്തു, തെക്കൻ കരിയാത്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തെയ്യവും ശിവൻ തന്നെയാണ്. ഈ തെയ്യത്തിന്റെ കൂടെ കരുമകൻ, തെക്കൻ കോമപ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഷ്ണു തെയ്യവും കൈക്കോലൻ എന്ന തെയ്യവും കെട്ടിയാടിക്കാറുണ്ട്. അരിമ്പൂർ കരിയാത്തൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ ഇവരെ കുറിച്ചുള്ള ഐതിഹ്യം ചേർത്തിട്ടുണ്ട്. കോഴിക്കോട് ജില്ല തിക്കൊടി പഞ്ചായത്തിൽ പുറക്കാട് ഗ്രാമത്തിലെ മേൽ പറഞ്ഞ ക്ഷേത്രത്തിന് പുറമേ കണ്ണൂർ ജില്ല ബ്ലാത്തൂർ താഴെപ്പള്ളിയത്ത് കോട്ടത്തും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികൾ. വളരെ ലളിതമായ വേഷമാണ് ഈ തെയ്യങ്ങളുടെത്, ശരീരത്തിൽ വെള്ള കളറും മുഖത്ത് മഞ്ഞ കളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ മുടിയും ഈ തെയ്യങ്ങൾക്കുണ്ട്. സവർണ്ണരുടെ ക്ഷൗര വൃത്തി കുല തൊഴിലായുള്ള വിളക്കിത്തല നായർ, നാവു തീയർ, നാതിയൻ, നാദ്യൻ, വളഞ്ചിയർ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുല ദൈവങ്ങളിൽ ഒന്നാണ് കരിയാത്തൻ. പരിയാരം, കണ്ണപുരം, കണ്ടക്കൈ, കുണ്ടയം, കൊവ്വൽ എന്നിവിടങ്ങളിൽ ഇവര്‍ക്ക് തെയ്യകാവുകളുണ്ട്. തെയ്യം ഇവരെ അറുവർ കാരണോന്മാരേ എന്നാണ് വിളിക്കുക. ക്ടാരന്മാരുടെ കൂടി കുല ദൈവമാണ് കരിയാത്തൻ. അവര്‍ണ്ണരായ തീയർക്ക് പൗരോഹിത്യവും ക്ഷൗര വൃത്തിയും ചെയ്യുന്ന കാവു തീയർ മറ്റൊരു സമുദായമാണ്.
പുതിയ ഭഗവതി
ദാരികനെ കൊല്ലാൻ വേണ്ടി ശിവ പത്നിയായ പാര്‍വതി രൂപമെടുത്തതാണ് ഭദ്രകാളി. ശിവന്റെ തൃക്കണ്ണിൽ നിന്ന് ഉടലെടുത്തതാണെന്നും പറയപ്പെടുന്നു. ദക്ഷ യാഗത്തിൽ സതീ ദേവി ആത്മാഹുതി ചെയ്തപ്പോൾ കോപാകുലനായ ശിവൻ തന്റെ ജട പറിച്ചു നിലത്ത് അടിച്ചപ്പോൾ അതിൽ ഉണ്ടായതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നു. ഇതോടൊപ്പം വീരഭദ്രനും ഉണ്ടായത്രേ. ഇത് കൂടാതെ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച മറ്റ് ദേവതമാരാണ് ചിറുമ്പമാർ. ശിവൻ സൃഷ്ടിച്ച അഗ്നികുണ്ഡത്തിൽ നിന്നുണ്ടായ ദേവതയാണ് പുതിയ ഭഗവതി. ശിവൻ നായാട്ട് പോയ സമയത്ത് ഉണ്ടായ പുത്രനാണ് വേട്ടക്കൊരു മകന്‍. ശിവൻ തന്റെ ഇടത്തെ തുടയിൽ വലതു കൈ കൊണ്ട് ശക്തിയായി അടിച്ചപ്പോൾ ഉണ്ടായതാണ് വയനാട്ട് കുലവന്‍. ശിവന്റെ കഴുത്തിനും (കണ്ഠത്തിൽ) ചെവിക്കും (കര്‍ണ്ണത്തിൽ) ഇടയിൽ നിന്നും ജന്മം കൊണ്ടവനാണ് അസുഖങ്ങൾ ഭേദപ്പെടുത്തുന്ന കണ്ടാകര്‍ണ്ണന്‍. ശിവന്റെ കണ്ണിൽ നിന്നും ഉടലെടുത്ത ദേവതയാണ് വസൂരിമാല. ശിവ പാര്‍വതിമാര്‍ പുലി വേഷം ധരിച്ചപ്പോൾ ഉണ്ടായവരാണ് പുലിതെയ്യങ്ങൾ. ഇത് പോലെ പൊട്ടൻ തെയ്യം, പുലമാരുതൻ (നന്ദികേശൻ), പുല പൊട്ടൻ (ശിവന്‍), പുല ചാമുണ്ടി (പാര്‍വതി) ഗുളികൻ തുടങ്ങി നിരവധി തെയ്യങ്ങൾ ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് പോലെ സൂര്യന്റെ ശാപം കാരണം ഭൂമിയിൽ പാര്‍വതിക്ക് കുറത്തിയായി അവതരിക്കേണ്ടി വന്നു എന്നും കഥകളുണ്ട്.

വിഷ്ണു മൂര്‍ത്തി
മഹാ വിഷ്ണുവിന്റെ നരസിംഹാവതാരമാണ് കാവുകളിലും സ്ഥാനങ്ങളിലും കെട്ടിയാടുന്ന വിഷ്ണു മൂര്‍ത്തി. ഈ തെയ്യത്തിന്റെ ഐതീഹ്യം നീലേശ്വരത്തെ (കാസർഗോഡ്‌) കുറുവാടൻ കുറുപ്പിന്റെ പശുക്കളെ മേച്ചിരുന്ന പാലന്തായി കണ്ണൻ എന്ന തീയ്യചെക്കനുമായി ബന്ധപ്പട്ടുകിടക്കുന്നു. പറമ്പിലെ മാവിൻ കൊമ്പിലിരുന്നു മാങ്ങ പറിച്ചു തിന്നുകയായിരുന്ന കണ്ണന്റെ കയ്യി നിന്നും മാങ്ങ അണ്ടി അത് വഴി പോയ കുറുപ്പിന്റെ അനന്തിരവളുടെ മാറി വീണു. അവൾ അമ്മാവനോട് പരാതി പറഞ്ഞു, കോപിച്ച കുറുപ്പ് കണ്ണനെ കൊല്ലും എന്ന് പാട്ട കൊട്ടി വിളംബരം ചെയ്തു. കണ്ണൻ നാടുവിട്ട് മംഗലാപുരത്ത് എത്തി അവിടെയുള്ള വൃദ്ധയും കൃഷണ ഭക്തയുമായ ഒരു തുളു സ്ത്രീയെ കാണ്ട് അഭയം പ്രാപിച്ചു. കണ്ണന് വിഷ്ണുവിന്റെയും കൃഷ്ണന്റെയും പുരാണ കഥകൾ അവർ പറഞ്ഞു കൊടുത്തു, അങ്ങിനെ കണ്ണനും കൃഷ്ണ ഭക്തനായി. പന്ത്രണ്ടു വര്‍ഷം അവിടെ ചിലവഴിച്ച കണ്ണന്‍ സ്വപ്നത്തി പ്രത്യക്ഷമായ പരദേവത തന്റെ ചുരികയുമെടുത്ത് നാട്ടിലേക്ക് മടങ്ങി പോവാനാവശ്യപ്പെട്ടു. ഉണര്‍ന്ന കണ്ണൻ ചുരിക വിറച്ചു തുള്ളുന്നത് കണ്ടു. അതുമായി യാത്ര പുറപ്പെട്ട അവന് അഭയം കൊടുത്ത സ്ത്രീ ഒരു കന്നി കുടയും നല്‍കി. നീലേശ്വരത്ത് തിരിച്ച് എത്തിയ കണ്ണൻ ബാല്യകാല സഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാനായി താമര കുളത്തിലെക്കിറങ്ങിയ കണ്ണനെ കുറുപ്പ് ഉറുമി കൊണ്ട് തലയറുത്തു, താമരക്കുളം ചോരക്കുളമായി. പിന്നെ സര്‍വത്ര അനര്‍ത്ഥങ്ങളാണുണ്ടായത്, നാടുനീളെ പകർച്ചവ്യാധി പടര്‍ന്നു, കാലികൾ ചത്തൊടുങ്ങി. പരിഹാരമായി പര ദേവതയെയും കണ്ണനെയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി. ഈ ഐതീഹ്യത്തിലെ പര ദേവത ചാമുണ്ഡിയാണോ, വിഷ്ണുവാണോ എന്ന് വ്യക്തമല്ല, ദേവത ചാമുണ്ഡിയാണെങ്കിൽ കണ്ണനായിരിക്കും വിഷ്ണു മൂർത്തി. എന്നാൽ ഈ ഐതീഹ്യത്തിലെ കുറുപ്പിനെ ഹിരണ്യകശിപുവായും കണ്ണനെ പ്രഹ്ലാദനായും ചിലർ സങ്കല്‍പ്പിച്ചു വരുന്നുണ്ട്. അത് പോലെ പാലന്തായി കണ്ണന്റെ പേരിലും തെയ്യം കെട്ടിയാടാറുണ്ട്. അങ്ങിനെ നോക്കിയാൽ പര ദേവത നരസിംഹ സങ്കൽപ്പത്തിലുള്ള വിഷ്ണു മൂർത്തി തന്നെയായിരിക്കും.
പാലന്തായി കണ്ണൻ
വസ്തുത പരമായി ചിന്തിച്ചാൽ ഈ ഐതീഹ്യം ഇങ്ങിനെ സംഗ്രഹിക്കാം. പാലന്തായി കണ്ണൻ എന്ന വിഷ്ണു ഭക്തൻ ചുരികയിൽ ആവാഹിച്ച് ദേവനെ മലബാറിൽ കൊണ്ടു വന്ന് തെയ്യകോലം കെട്ടി ആരാധിച്ചു. മംഗലാപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയിൽ കടിപാടി തറവാടാണ് മൂല സ്ഥാനം. നീലേശ്വരത്തെ വൈകുണ്ഠ ക്ഷേത്രം മറ്റൊരു പ്രധാന സ്ഥാനമാണ്. ദേശീയ പാത 17ലെ നീലേശ്വരം കരുവച്ചാൽ കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ പടിഞ്ഞാറാണ് വിഷ്ണു മൂർത്തിയുടെ മലബാറിലെ പ്രധാന ആരൂഡമായ വൈകുണ്ഠ ക്ഷേത്രം. കരിങ്ങോട് പുഴ തേജ്വസിനി പുഴയിൽ ചേരുന്നത് ഈ ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്താണ്. വളരെയധികം സൗന്ദര്യമുള്ളതാണ് വിഷ്ണു മൂർത്തി തെയ്യ കോലത്തിന്റെ മുഖത്തെഴുത്ത്‌. തന്റെ മടിയിൽ വെച്ച് ഹിരണ്യ കശിപുവിന്റെ മാറ് പിളര്‍ന്ന്‍ ചോര കുടിക്കുന്ന നരസിംഹത്തിന്റെ രൗദ്ര ഭാവമാണ് വിഷ്ണു മൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്, ഒപ്പം പ്രഹ്ലാദനെ ആശിര്‍വാദിക്കുന്നതും. മിക്കവാറും കാവുകളിൽ ഉപ ദേവനായി പ്രധാന ദേവതയുടെ വലതു വശത്ത് വിഷ്ണു മൂര്‍ത്തിയുണ്ടാകും. കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിനും നരി വിളിക്കും തുണയായെത്തുന്ന നര ഹരി ഭഗവാൻ നാരായണൻ തന്നെയാണ് പ്രധാന നാട്ടു പര ദേവതയായ ഈ തെയ്യം. മലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌, പുലയരും ചിലപ്പോൾ ഈ തെയ്യം കെട്ടിയാടാറുണ്ട്. ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണെന്ന് വിശ്വാസം. തെയ്യത്തിന്റെ ഒരുക്കം ഇങ്ങിനെയാണ്‌. കണ്ണിൽ മഷി എഴുതും, മഞ്ഞൾ പൊടി മുഖത്ത് പുരട്ടും, തലയിൽ വെള്ളകെട്ടും. തല തൊട്ട് നിതംബം വരെ ഉള്ള ചുവന്ന പട്ടുണ്ടാവും. അതിന് മുകളിൽ തലപ്പാളി വെച്ച് മുകളിൽ കാട്ടു ചെത്തി പൂവ് കൊണ്ട് തലതണ്ട കെട്ടും. രണ്ടു കൈത്തണ്ടയിലും മുരിക്കിൽ തീര്‍ത്ത മിനുക്കും മുത്തുകളും പതിച്ചിട്ടുള്ള വളകളുണ്ടാവും, കാലിൽ ചിലമ്പും കാണും.

തീ ചാമുണ്ഡി
ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ചാമുണ്ഡിയായി ശക്തി അവതരിച്ചെന്നാണ് പൊതുവെ പറയുന്ന ഐതീഹ്യമെങ്കിലും ഉത്തര മലബാറിൽ കെട്ടിയാടുന്ന തീ ചാമുണ്ഡി കോലത്തിന്റെ ഐതീഹ്യം വിഷ്ണു മൂർത്തി എന്നും പേരുള്ള നരസിംഹാവതാരം തന്നെയാണ്. ഒറ്റ കോലമെന്നും പേരുള്ള ഈ തെയ്യം കോലം കെട്ടിയാടുന്നതും മലയ സമുദായക്കാരാണ്. അഗ്നിയിലേക്ക് എടുത്ത് ചാടുന്ന ഈ തെയ്യം നരസിംഹ മൂർത്തിയുടെ എല്ലാ രൗദ്ര ഭാവങ്ങളും കാണിക്കുന്നു. തെയ്യത്തിന്റെ വാമൊഴി ഇങ്ങിനെയാണ്‌.

ഇന്ധനം മല പോൽ കത്തി ജ്വലിപ്പിച്ചതിൽ നിര്‍ത്തിയിട്ടുണ്ടെൻ
ഭക്തനാം പ്രഹ്ലാദനെ ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയിൽ കുരുത്ത വൃക്ഷമാണല്ലോ വിഷ്ണുമൂര്‍ത്തി
അതിന് തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിന്
ഇടവരുത്തരുതല്ലോ
.. ആയതൊന്നു ഞാൻ പരീക്ഷിക്കട്ടെ
തീ ചാമുണ്ഡിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഹിരണ്യ വധം കഴിഞ്ഞിട്ടും നര സിംഹ മൂർത്തിയുടെ കോപം ശമിക്കാത്തതിനാൽ ശിവൻ തന്റെ തൃക്കണ്ണ്‍ തുറന്ന്‍ അഗ്നിയുണ്ടാക്കിയെന്നും അതിൽ ചാടി നര സിംഹം തന്റെ ദേഷ്യം ശമിപ്പിച്ചുവെന്നാണ് ഒരു കഥ. മറ്റൊന്ന് നാരായണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു അഗ്നിയിൽ എറിഞ്ഞു എന്നും ഭക്തനെ രക്ഷിക്കാൻ മഹാവിഷ്ണു അഗ്നിയിലേക്ക് ചാടി എന്നാണ്. ഹിരണ്യകശിപുവിനെ കൊന്ന ശേഷം ഭഗവാൻ അഗ്നി ശുദ്ധി വരുത്തി എന്നാണ് മൂന്നാമത്തെ കഥ. തീ ചാമുണ്ഡി വിഷ്ണു മൂർത്തി തന്നെയാണ് എന്ന് മുകളിൽ ചേർത്ത കഥകളിൽ പറയുന്നുണ്ടെങ്കിലും വിഷ്ണു മൂർത്തിയെ കുറിച്ച് ചേർത്ത ഭാഗത്തിൽ പാലന്തായി കണ്ണന്റെ ഒപ്പം കോയിൽ കടിപാടിയിൽ നിന്ന് വന്ന പരദേവത ചാമുണ്ഡിയാണോ വിഷ്ണുവാണോ എന്നത് ഇവിടെയും പ്രസക്തമാണ്. മാത്രമല്ല കളിയാട്ടങ്ങളിൽ വിഷ്ണു മൂർത്തിയുടെയും തീ ചാമുണ്ഡിയുടെയും കോലങ്ങൾ ഒരുമിച്ച് കെട്ടിയാടുന്നുണ്ട് (ഇതിൽ വളരെ ഒന്നും പ്രാധാന്യമില്ലന്നതിനും സാംഗത്യമുണ്ട്, കാരണം പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ടിൽ മുച്ചിലോട്ടമ്മയുടെ തന്നെ രണ്ട് കോലങ്ങൾ ഒരുമിച്ച് കെട്ടി ആടുന്നുണ്ട്). മറ്റൊരു വസ്തുത ചാമുണ്ഡി തെയ്യങ്ങൾ തന്നെ ഒരുപാടുണ്ട്, മറ്റ് ചാമുണ്ഡി തെയ്യങ്ങളെല്ലാം ദേവി രൂപത്തിൽ തന്നെയാണ് കെട്ടിയാടുന്നത്.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved

തെയ്യങ്ങൾ, കോലങ്ങൾ, കളിയാട്ടം (ഭാഗം മൂന്ന്)

കരിം ചാമുണ്ഡി
462 തെയ്യ കോലങ്ങളാണ്‌ ഇതുവരെ കെട്ടിയാടപ്പെട്ടത് എന്നാണ് അറിവ്. ഒരേ തെയ്യം തന്നെ പല പേരുകളിൽ പല ദേശങ്ങളിൽ അറിയപ്പെടുന്നുണ്ട്. തെയ്യങ്ങളിൽ തൊണ്ണൂറു ശതമാനവും ദേവിമാരുടെതാണ്. ഭഗവതി, ഭദ്രകാളി, ചാമുണ്ഡി തുടങ്ങിയ പേരുകളിലാണ് ഇവരറിയപ്പെടുന്നത്. അതിർ വരമ്പ് കൃത്യമായി ഇല്ലെങ്കിലും ഇവരെ യുദ്ധ ദേവതമാർ, മന്ത്ര മൂർത്തികൾ, അമ്മ ദൈവങ്ങൾ എന്നിങ്ങനെ ഇവരെ തരം തിരിക്കാം. ദാരികാസുരനെ വധിച്ച മഹാകാളിയുടെ കഥയുമായി എഴുപതിലേറെ തെയ്യങ്ങൾ ഉറഞ്ഞാടുന്നുണ്ട്. തായ് പര ദേവതയായും പോര്‍ക്കലി, അഷ്ടമച്ചാൽ, വല്ലാർ കുളങ്ങര, പാലം കുളങ്ങര, നില മംഗലത്ത്, കമ്മാടത്ത്, കളരിക്കൽ, കരക്കീൽ, ചെമ്പിലോട്ട്, കാപ്പാട്ട്, ചാമ കാവ് എന്നിങ്ങനെ കാവിന്റെയോ ഗ്രാമത്തിന്റെയോ പേര് ചേർത്ത് ഭഗവതിമാരായാണ് മഹാ കാളിയെ കെട്ടിയാടിക്കുന്നത്. യക്ഷി എന്ന പേരിലുള്ള ദേവത തെയ്യത്തിൽ ഇല്ലെങ്കിലും ചാമുണ്ഡികളും ചില ഭഗവതിമാരും യക്ഷി സങ്കല്‍പ്പത്തിലുള്ളവരാണ്. വണ്ണാന്‍മാർ കെട്ടി ആടുന്ന കരിം ചാമുണ്ഡി (കരിഞ്ചാമുണ്ടി) ഉദാഹരണമാണ്. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഭീകര ദേവതയാണ് തോറ്റം പാട്ടിൽ കരിം ചാമുണ്ഡി. കരിഞ്ചാമുണ്ടിയുടെ കൂട്ടുകാരിയായ പുള്ളി ഭഗവതിയും, വേലന്‍മാർ കെട്ടിയാടുന്ന പുള്ളി ചാമുണ്ഡിയും ഇതേ സങ്കല്‍പ്പത്തിലുള്ളതാണ്. പഞ്ചുരുളി വരാഹി സങ്കൽപ്പത്തിലുള്ള തെയ്യമാണ്‌. കുടകു മലയിൽ നായാടാൻ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭ നിശുംഭ അസുന്മാരെ കൊല്ലാൻ കാളി അവതാരമെടുത്തപ്പോൾ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തിൽ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരിൽ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി. സകല ദേവകളുടെയും ചൈതന്യം ഏറ്റു വാങ്ങാൻ കാളി ഏഴായ് പിരിഞ്ഞപ്പോഴാണ് സപ്തമാതൃകൾ ഉണ്ടായതെന്നും ഐതീഹ്യമുണ്ട് (മാതൃക്കളെ കുറിച്ചുള്ള ഈ ഐതീഹ്യം ആമേട ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്രയിൽ ചേർത്തിട്ടുണ്ട്). തുളു ഭാഷയിൽ പഞ്ചി എന്നാൽ പന്നിയാണ്, പഞ്ചിയൂര് കാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ. പഞ്ച വീരന്മാരെ കൊന്ന് ഭൂമിയിൽ ഐശ്വര്യം വിതയക്കാൻ പന്നി രൂപമെടുത്ത കാളിയാണ്‌ പഞ്ചുരുളി എന്നും ഐതീഹ്യമുണ്ട്. തുളു നാട്ടിൽ നിന്നെത്തിയ ദേവി കുളൂർ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചത് കൊണ്ട് വാഗ്ദാന പ്രകാരം പട്ടുവം കടവിൽ ഇടം നേടി എന്നും കഥ ഉണ്ട്. ഈ മൂര്‍ത്തി ശാന്തതയും രൗദ്ര ഭാവവും പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്. ശാന്ത രൂപത്തിൽ തുടങ്ങി രൗദ്ര ഭാവം കൈക്കൊള്ളുന്നു. നൃത്ത മൂർദ്ധന്യത്തിൽ ഭക്തരുടെ നേർക്ക് ഓടിയടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ അനുഗ്രഹം കൊടുക്കുകയും ചെയ്യും. പമ്പത്താർ, മലയൻ, കോപ്പാളൻ, വേലൻ, മാവിലൻ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളിൽ ദേവിക്ക് രഹസ്യമായി മൃഗബലി നടത്താറുണ്ട്, ബലി നിയമം മൂലം നിരോധിച്ചിരിക്കുന്നതിനാൽ മിക്ക കാവുകളിലും ഇപ്പോൾ ബലിയുടെ പ്രതീകാത്മകമായി കുരുതി തർപ്പണമാണ് നടത്തുന്നത്. പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക രുദ്ര മിനുക്ക്‌ എന്നാണ്.

പഞ്ചുരുളി
പന്നി സങ്കൽപ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പന. ഉറഞ്ഞാട്ടത്തിന്റെ ചില ഘട്ടങ്ങളിൽ പന്നിമുഖം വെച്ചാടുന്ന തെയ്യങ്ങളാണ്‌ മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരി മണൽ ചാമുണ്ഡി, തീ ചാമുണ്ഡി (വിഷ്ണു മൂർത്തി) എന്നിവയൊക്കെ. വിഷ്ണു മൂർത്തിയാകട്ടെ പാതി ഉടൽ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്. പാണന്‍മാർ തുളുവത്തി മാതു എന്ന തീയ്യ സ്ത്രീയെ അനുസ്മരിച്ചു കൊണ്ട് കെട്ടിയാടുന്ന തെയ്യമാണ്‌ പുലി ചാമുണ്ഡി. ഈ തെയ്യം കോപ്പാളരും കെട്ടിയാടാറുണ്ട്. അരുവൻ ചാലിൽ നീരാടാൻ പോകുമ്പോൾ വഴിയിലെ കുറുവക്കാട്ടിൽ താളിയോടിക്കവേ ഗര്‍ഭിണിയായ മാതുവിനെ പുലി കടിച്ചു കൊന്നു. നാല് ആങ്ങളമാർക്ക് കൂടിയുള്ള ഒരേയൊരു പെങ്ങൾ ചിതയിൽ വെന്തെരിയുന്നത് കണ്ട ആങ്ങളമാർ കുല ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചപ്പോൾ കളരി ദേവത മാതുവിനെ ദൈവ കോലമാക്കി. അങ്ങിനെ അവൾ പുലി ചാമുണ്ഡി എന്ന പേരിൽ ആരാധ്യ ദേവതയായി.

തായ് പര ദേവത
മടയിൽ ചാമുണ്ഡി പൊതുവാൾ എന്ന സമുദായക്കാരുടെ കുല ദൈവങ്ങളിൽ ഒന്നാണ്. മൂ ലോകങ്ങളെയും വിറപ്പിച്ചിരുന്ന ചണ്ഡ മുണ്ഡന്മാരെ വധിച്ചത് കൊണ്ടാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്‌. ദേവാസുര യുദ്ധത്തിൽ അസുരരെ നിഗ്രഹിക്കാൻ പരാശക്തി എടുത്ത അവതാരങ്ങളിൽ ഒന്നായ കൗശികിയുടെ അംശാവതാരമാണ് ചാമുണ്ഡി എന്നും കഥകളുണ്ട്. ആകാശം മുതൽ പാതാളം വരെ ചെന്ന് അസുരന്‍മാരെ കൊന്നൊടുക്കാൻ തുടങ്ങിയ ദേവിയോട് യുദ്ധത്തിൽ പിടിച്ചു നില്‍ക്കാനാകാതെ ചണ്ഡ മുണ്ഡ കിങ്കരന്മാർ ഒളിച്ചുവെന്നും വരാഹ രൂപമെടുത്ത് ദേവി അപ്പോൾ മടയിൽ ഒളിച്ചിരുന്ന അസുരന്‍മാരെ വധിച്ചു എന്നും അങ്ങിനെ മടയിൽ ചാമുണ്ഡി എന്ന പേര്‍ വന്നെന്നും കഥകൾ. പാതാളം വരെ പിന്തുടര്‍ന്ന്‍ വധിച്ചതിനാൽ പാതാള മൂര്‍ത്തി എന്നും ഈ ദേവിക്ക് പേരുണ്ട്. വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നി മുഖം വെച്ചാടുന്നത്. മടയിൽ ചാമുണ്ഡിയെ കുറിച്ച് മറ്റൊരു ഐതീഹ്യവും പ്രചാരത്തിലുണ്ട്. ഒരിക്കൽ വണ്ണാടിൽ പൊതുവാൾ പയ്യാടക്കത്ത് നായരെയും കൂട്ടി നായാട്ടിന് പോയി. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതെയിരിക്കുമ്പോൾ അടുത്തുള്ള മടയിൽ നിന്ന് അനക്കം കേട്ട് പന്നിയാണെന്ന് കരുതി അമ്പെയ്തു. ഗുഹയിൽ നിന്നും വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട് പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടുമുറ്റത്തെത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ മൂര്‍ത്തി പൊതുവാളിനെ ചവിട്ടി കൊന്ന് തട്ടിയെറിഞ്ഞു. തെയ്യത്തിന്റെ വരാഹ മുഖവും, കോഴിയെ കൊന്ന് പുറം കാല് കൊണ്ട് തട്ടി എറിയുന്നതും നായാട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന ചടങ്ങുകളാണ്. സുന്ദരമായ ആടയാഭരണങ്ങൾ അണിയുന്ന ഈ തെയ്യം, കളിയാട്ടമെന്ന അനുഷ്ഠാന കലയുടെ സൗന്ദര്യമെല്ലാം ഉൾ കൊള്ളുന്നു. അലന്തട്ട മട വാതില്‍ക്കൽ, കരി മണൽ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകൾ. മൂവാളം കുഴി ചാമുണ്ഡിയെ കുറിച്ചുള്ള ഐതീഹ്യങ്ങളിൽ ഒന്ന് തീർത്ഥ യാത്രയുടെ അടിയേരി മഠം ദേവി ക്ഷേത്ര വിവരണത്തിലുണ്ട്. ആ കഥയനുസരിച്ച് അടിയേരി മഠത്തിലെ ഒരു ആചാര്യൻ കുമ്പള ദേശത്ത് നിന്നും ചാമുണ്ഡിയെ ആവാഹിച്ചു കൊണ്ട് വന്ന് ബന്ധിക്കുകയും ചെമ്പ് കുടത്തിൽ ആവാഹിച്ച് മൂന്നാൾ താഴ്ചയിൽ ജലാശയത്തിൽ താഴ്ത്തുകയും അതിനാൽ മൂവാളം കുഴി ചാമുണ്ഡി എന്ന പേര് കിട്ടുകയും ചെയ്തു എന്നാണ്. കാസർഗോഡ് ജില്ലയിൽ ഉദുമയ്ക്കടുത്തുള്ള തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിന്നാണ് ആചാര്യൻ ദേവിയെ ആവാഹിച്ച്‌ കൊണ്ടുവന്നത്രേ (തൃക്കണാട് ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയുവാൻ തീർത്ഥയാത്രയുടെ ആ ഭാഗം വായിക്കുക). മൂവാളംകുഴി ചാമുണ്ഡിയെ കുറിച്ചുള്ള മറ്റൊരു ഐതീഹ്യം ഇങ്ങിനെയാണ്‌. തൃക്കണ്ണാട്ട് ക്ഷേത്രത്തിൽ ഇളയ പുരത്ത്, ഇടമന എന്നീ തന്ത്രി കുടുംബങ്ങൾ ഒന്നിടവിട്ട മാസങ്ങളിലാണ് പൂജകൾ ചെയ്തിരുന്നത്.  ആദ്യമൊക്കെ സ്നേഹത്തിൽ കഴിഞ്ഞ തന്ത്രികൾ കുടുംബങ്ങൾ പിന്നീട് ശത്രുതയിലാവുകയും അന്യോന്യം ദുഷ്ട ശക്തികളെ അയക്കുവാനും തുടങ്ങി. ഒരിയ്ക്കൽ തൃകന്യാവ് ദേവിയെ ഇളയപുരത്ത് തന്ത്രി അയച്ചതെന്ന് കരുതി ഇടമന തന്ത്രി പിടിച്ചു ചെമ്പു പാത്രത്തിടച്ച് വേലക്കാരോട് കുഴിച്ചിടുവാ കല്‍പ്പിച്ചു. വേലക്കാ ഈ കൃത്യം നിവഹിച്ച് തിരിച്ചെത്തുന്നതിന് മുന്നേ ഇടി ശബ്ദവും മൂര്‍ച്ചയുള്ള തിളങ്ങുന്ന വാളും കണ്ടു. വാൾ ഭൂമിയെ പിളര്‍ത്തി മൂന്നാ വലിപ്പത്തി (മൂവാളം കുഴി) കുഴിയുണ്ടാക്കി. തൃക്കന്യാവിനോടൊപ്പം മൂന്ന് വാളുക കൂടി ആ കുഴിയി നിന്ന് ഉദയം ചെയ്തു. ഇടമന കുടുംബത്തിന് ദേവി ഉപദ്രവങ്ങൾ ചെയ്തപ്പോൾ തന്ത്രി അയ്യപ്പനെയും തൃക്കന്യാലപ്പനെയും സമീപിച്ചു. എന്നാ രണ്ടു പേരും ദേവിയിൽ സംപ്രീതരായി തങ്ങളുടെ കൂടെ സ്ഥാനം നൽകി. ഭക്തരുടെ ഹൃദയം കവരുന്നതാണ് മൂവാളം കുഴി ചാമുണ്ഡി തെയ്യ കോലത്തിന്റെ വൃത്താകാരത്തിലുള്ള വര്‍ണ്ണാഭമായ മുടി. ശാലിയരുടെ (ചാലിയരുടെ) കുലദേവതയാണ് അസുര വിനാശിനിയായ ഈ ദേവി. ശാലിയരുടെ മറ്റൊരു പ്രധാന ദേവൻ കീഴൂ ധര്‍മ്മ ശാസ്താവാണ്.


മൂവാളം കുഴി ചാമുണ്ഡി
ഐതിഹ്യ പ്രകാരം സപ്തമാതാക്കളിൽപ്പെടുന്ന രൗദ്രമൂർത്തിയാണ് മുണ്ട്യ പറമ്പ് ചാമുണ്ഡി. ആളിനെയോ ആനയേയോ കൊന്നു ചോര കുടിച്ചാ മാത്രം പകയടങ്ങുന്ന ഈ കാളിക്ക് അത് കൊണ്ട് തന്നെ കെട്ടി കോലമില്ല. പ്രതി പുരുഷ സങ്കല്പത്തി കോമരം മാത്രമേയുള്ളൂ. കാവിലേക്ക് ഉറഞ്ഞാടി വരുന്ന കാളിയെ ഭക്ത വത്സലയായ രക്തേശ്വരി തടഞ്ഞു നിർത്തുന്നതും സാന്ത്വനിപ്പിച്ച് കാവിലേക്ക് കൂട്ടികൊണ്ട് വരുന്നതുമായ അനുഷ്ഠാനമാണ്‌ വയലാട്ടം. വയലിൽ നടക്കുന്ന ആട്ടമായത് കൊണ്ടാണ് വയലാട്ടം എന്ന പേര് കിട്ടിയത്. മകരം കുംഭം മാസങ്ങളിൽ തെയ്യാട്ടം തുടങ്ങുമ്പോഴേക്കും മൂവരികഴകത്തിന് താഴെയുള്ള വയൽ ഉഴുത് മറിച്ചിട്ടിട്ടുണ്ടാകും. ചൂട് അതിന്റെ പാരമ്യതയിൽ നില്‍ക്കുന്ന സമയത്താണ് വയലാട്ടം നടക്കുക. കോമരവും രക്ത്വേശരി കോലവും മുഖത്തോടു മുഖം ചേര്‍ന്ന് നിന്ന് ഒരു മണിക്കൂർ നീണ്ടു നില്‍ക്കുന്ന കൂടിയാട്ടമാണിത്. നാല് വീതം പന്തമുറപ്പിച്ച ഓരോ പന്തക്കോൽ കോമരത്തിന്റെ ഇരു കക്ഷത്തിലും ഉറപ്പിച്ചു കയ്യിൽ വാളുമായാണ് വയലാട്ടം തുടങ്ങുക. തീപന്തങ്ങ ദേവിയുടെ കോപാവസ്ഥയുടെ പ്രതീകങ്ങളാണ്. ആളും ആരവങ്ങളും ചെ ണ്ട മേളവും ആട്ടം ഭക്തി നിര്‍ഭരമാക്കും.

രക്ത ചാമുണ്ഡി
ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചതിനാൽ ചാമുണ്ഡി എന്ന് പേര് കിട്ടിയ മഹാ കാളി രക്തബീജനേ വധിക്കയാൽ രക്ത ചാമുണ്ഡി എന്നും അറിയപ്പെടുന്നു. രുരു എന്ന അസുരനെ വധിക്കാനും ദേവി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. രുരുവിന്റെ ചർമ്മവും, മുണ്ഡവും (തല) ത്രിശൂലം കൊണ്ട് വേർപെടുത്തി നിഗ്രഹിച്ചതിനാലും ദേവി ചാമുണ്ഡി എന്നറിയപ്പെട്ടു (തിരുമന്ധാംകുന്നിലെ പ്രതിഷ്ഠ ഈ ഭാവത്തിലുള്ളതാണ്). പാര്‍വതി ദേവിയുടെ അംശാവതാരമായി ജനിച്ച കൊടിയ ഭൈരവി തന്നെയാണ് രക്ത ചാമുണ്ഡി. മൂവാരിമാരുടെ കുല ദേവതയായ ദേവി ആയിരം തെങ്ങിൽ ചാമുണ്ഡി എന്നും അറിയപ്പെടുന്നു. മലയന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. മല വെള്ളം പ്രളയം വിതച്ച നാട്ടിൽ പട്ടിണി നടമാടിയപ്പോൾ നാടും നാട്ടുകൂട്ടവും കോലത്തിരി തമ്പുരാനെ വിളിക്കുകയും തമ്പുരാൻ അന്നപൂര്‍ണ്ണേശ്വരിയെ മനം നൊന്തു വിളിക്കുകയും ചെയ്തപ്പോൾ അമ്മദേവിയും ആറില്ലത്തമ്മമാരും കപ്പലിൽ ആണ്ടാർ വിത്തും ചെന്നല്ല് വിത്തുമായി മലനാട്ടിലേക്ക് വരികയും ആയിരം തെങ്ങിൽ കടവ് അടുക്കുകയും ചെയ്തു. തമ്പുരാനും പരിവാരങ്ങളും ഇവരെ പൂജിച്ചിരുത്തി. ദാഹം തീര്‍ക്കാൻ കൊടുത്ത ഇളനീർ പാനം ചെയ്ത ശേഷം തൊണ്ട് വലിച്ച് എറിഞ്ഞു. ആ തൊണ്ട് ഉരുണ്ടു വന്ന മുക്കാൽ വട്ടം തനിക്കു കുടി കൊള്ളാൻ വേണമെന്ന് പറഞ്ഞ അന്നപൂര്‍ണ്ണേശ്വരി ദേവിക്ക് അങ്ങിനെ ചെറുകുന്നിൽ ക്ഷേത്രമൊരുങ്ങി. കൂടെ വന്ന ഭഗവതിമാരിൽ രക്ത ചാമുണ്ഡി പൂജാ പൂക്കൾ വാരുന്ന മൂവരിമാര്‍ക്ക് പ്രിയങ്കരിയായി അവരുടെ കുല ദേവതയായി മാറി എന്നാണ് വിശ്വാസം. ത്രിലോക വിക്രമനായ ശംഭാസുരന്റെ ചിതയിൽ നിന്ന് ഉത്ഭവിച്ച മഹാ പരാക്രമികളായിരുന്നു മഹിഷാസുരനും രക്തബീജാസുരനും. പടക്കളത്തിൽ ശത്രുവിന്റെ ശരങ്ങളേറ്റ് ഉണ്ടാകുന്ന മുറിവിൽ നിന്നും വീഴുന്ന ഓരോ രക്ത തുള്ളിയിൽ നിന്നും രണ ശൂരന്മാർ ജനിച്ചു അവനു വേണ്ടി പോരാടുമെന്ന വരം പരമശിവനിൽ നിന്നും രക്തബീജാസുരൻ നേടിയിരുന്നു. ദേവാസുര യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ പാര്‍വതി സംഭവയായ കാളി രക്ത ബീജാസുരന്റെ തലവെട്ടി ഒരു തുള്ളി രക്തം പോലും താഴെ വീഴാതെ കോരി കുടിച്ചു. നീണ്ട നാവിലും മേലാസകലവും രക്തമണിഞ്ഞ ചാമുണ്ഡി രക്ത ചാമുണ്ടിയായി അറിയപ്പെട്ടു. ഉതിരത്തിന് (രക്തത്തിന്) മുഖ്യ സ്ഥാനം കല്‍പ്പിക്കുന്ന ദേവിയായതിനാൽ ഉതിര ചാമുണ്ഡി എന്നും ഉതിര കാളി എന്നും ഈ ദേവി അറിയപ്പെടുന്നു. രക്ത്വേശരി, കുതിരകാളി, വീര ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, നീലം കൈ ചാമുണ്ഡി, ആയിരം തെങ്ങിൽ ചാമുണ്ഡി, കുപ്പോൾ ചാമുണ്ഡി, ചാലയിൽ ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, പെരിയാട്ട് ചാമുണ്ഡി, കുട്ടിക്കര ചാമുണ്ഡി, കാരേൽ ചാമുണ്ടി, എടപ്പാറ ചാമുണ്ഡി എന്നിങ്ങനെ ദേശങ്ങളുടെ പേര് ചേർത്തും ഈ ദേവി അറിയപ്പെടുന്നു. ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേവിയ്ക്ക്. വേലന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. നാട്ടു പര ദേവതയും, വീട്ടു പര ദേവതയുമാണ് ഈ ദേവി. ദാരിക പത്നി മനോദരി പൊന്മകളോട് ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് ദേവി പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്ര സ്വരൂപിണിയായി ഏഴു രാ പകൽ അസുരനോട് പോരാടിയ ശേഷം എട്ടാം ദിവസം വേതാളത്തിന്റെ നാക്കിൽ കിടത്തി മുടിയിൽ വലിച്ച് പിടിച്ച്, കൊരൽ അറുത്ത് ദാരികനെ കൊല്ലുകയായിരുന്നുവത്രേ. ദാരികനെ വധിച്ച ശേഷം പുണ്യ തീര്‍ഥങ്ങളായ പക്ഷി തീർഥത്തിലും കുക്ഷ തീർഥത്തിലും കാളി നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാൽ കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തി. ആ സമയം തന്നെ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിയും, എട്ടില്ലം തന്ത്രിയും മറുകരയിലും കുളിക്കാനും നിത്യ കര്‍മ്മങ്ങൾക്കുമെത്തി. കാളിയുടെ അട്ടഹാസം സ്നാന തേവാരങ്ങൾക്ക് തപ്പും പിഴയും വരുത്തിയപ്പോൾ കുണ്ടോറ തന്ത്രി കാളിയെ ആവാഹിച്ച് ചെമ്പ് കിടാരത്തിൽ അടച്ചുവത്രേ. ആ പാത്രവും കൊണ്ട് തന്ത്രിമാർ നാട്ടിലേക്ക് വരും വഴി മരത്തണലിൽ വിശ്രമിച്ചു. അവരെ ഉറക്കിക്കിടത്തി കിടാരം പിളര്‍ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ കന്നു കാലികളെ ഒറ്റ രാവിൽ തിന്നു തീര്‍ത്തു. കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാൽ കുണ്ടോറപ്പന്റെ (ശിവന്റെ) വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രാര്‍ഥിച്ചു. നേരം വെളുത്തപ്പോൾ കന്നുകാലികൾ പഴയത് പോലെ നിന്നു കണ്ടതിനാൽ പറഞ്ഞ പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്‍കി. അങ്ങിനെ കുണ്ടോറയിൽ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു. പിന്നീട് തെക്കോട്ട് യാത്ര തിരിച്ച കാളി കീഴൂർ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത് നിന്നിട്ടും കീഴൂർ ശാസ്താവ് വഴി കൊടുക്കാത്തതിൽ കോപാകുലയായ കാളി അനര്‍ത്ഥങ്ങൾ നാട്ടിൽ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ കീഴൂരപ്പൻ ഒടുവിൽ വഴി കൊടുത്തു. കുണ്ടോറ ചാമുണ്ഡിയുടെ തോറ്റത്തിൽ കീഴൂരപ്പൻ മണൽ വിരിച്ച് കമ്പ കയർ തീർത്ത് വഴി മുടക്കിയതിനെ കുറിച്ച് ഇങ്ങിനെ പറയുന്നു.

പതിനാറ് മുഴമുള്ള മണൽ കൊണ്ട് കമ്പയത് കയറാക്കി പിരിച്ച് മണലും
തൂറ്റി പാറ്റിയത് കണ്ടു അതിശയിച്ചിട്ട് കീഴൂരപ്പൻ വഴി പകര്‍ന്നു നൽകി
നാട്ടിലേക്ക് നീ നാട്ടു പര ദേവത, വീട്ടിലേക്ക് നീ വീട്ടു പര ദേവത
കന്നി രാശിക്ക് നീ കന്നി രാശി പര ദേവത എന്ന് അനുഗ്രഹിച്ചു

അങ്ങിനെ ദേവി തുളുനാട് കടന്ന്‍ മലനാട്ടിൽ കോലത്തിരി രാജന്റെ അടുത്ത് എത്തി. ദേവിക്ക് അവിടെ കോല രൂപം, ഗുരുതി, കലശം എന്നിവ നല്‍കി. അതിൽ സംപ്രീതയായ ദേവി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് കോലത്ത് നാട്ടിൽ സ്ഥാനമുറപ്പിച്ചു എന്നാണ് ഒരു ഐതിഹ്യം.

കുണ്ടാർ ചാമുണ്ഡി
ഇതിൽ നിന്ന് കുറച്ച് ഭിന്നമായ കഥയാണ് രണ്ടാമത്തേത്. ദാരികനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയിൽ പോയ കാളി അവിടെ താമസിച്ച് തുടങ്ങിയത്രേ. കുണ്ടൂർ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി ചെന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് വന്ന്. അവിടെ കുണ്ടോറപ്പന്റെ (ശിവന്റെ) അമ്പലത്തിൽ താമസിക്കാൻ തുടങ്ങിയ കാളിയെ കുണ്ടോറപ്പൻ വര്‍ഷങ്ങളായി വേലക്കാരിയാക്കി വെച്ചു. പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവൻ മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലം ഒരുക്കുകയും ചെയ്തുവത്രേ. ഈ തെയ്യത്തിന്റെ പുറപ്പാട് (കെട്ടിയാടുന്നതിന് മുന്നേയുള്ള ചടങ്ങ്) ഇളം കോലമാണ്. കത്തി ജ്വലിക്കുന്ന തീ വിഴുങ്ങുന്നത് ഇളങ്കോലമാണ്. കുണ്ടാടി ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്‌ വേലന്മാരാണ്. തുളു തോറ്റമാണ്‌ ആദ്യം പാടുന്നത്, അതിന് ശേഷമാണ് പുരാവൃത്ത ഗീതം. ദേവിയുടെ പരിവാര ദേവതയാണ് തുരക്കാരത്തി. വേലന്മാർ തന്നെയാണ് തുരക്കാരത്തി തെയ്യവും കെട്ടിയാടുന്നത്‌. മറ്റൊരു പരിവാര ദേവതയാണ് മോന്തി (മൂവന്തി, സന്ധ്യ നേരം) കോലം. കുണ്ടോറപ്പന്റെ ദാസിയായിരുന്ന കാലത്തെ കാണിക്കുന്നതാണ് ത്രിസന്ധ്യ നേരത്ത് കെട്ടുന്ന ഈ കോലം.
കൈതാമുണ്ടി
രക്ത ചാമുണ്ഡി, കരിഞ്ചാമുണ്ടി (കരിം ചാമുണ്ഡി), കൈതാമുണ്ടി (കൈത ചാമുണ്ഡി), പന്നിക്കുളത്ത് ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി, കിഴക്കേറ ചാമുണ്ഡി, കോളിയാട്ട് ചാമുണ്ഡി തുടങ്ങി ഇനിയുമേറെ ചാമുണ്ഡിമാരുണ്ട്. നാല്‍പ്പതിലേറെ ചാമുണ്ഡിമാരെയാണത്രെ കെട്ടിയാടിച്ചു വരുന്നത്. വീരർ കാളി, ചുടല ഭദ്രകാളി, കരിങ്കാളി, കൊടുങ്കാളി, കുതിരക്കാളി, പഞ്ചുരുകാളി, ചൂട്ടക്കാളി, പരവക്കാളി, തൂവക്കാളി, പുലിയൂർ കാളി, പുള്ളികരിങ്കാളി, ഭദ്ര കാളി തുടങ്ങി കാളി എന്ന പേരിലും അനേകം മാതൃ ദേവതമാരുണ്ട്. അമ്മ ദൈവങ്ങളാണെങ്കിലും കന്യകമാരായ ദേവികളും ധാരാളമുണ്ട്. പഞ്ചുരുളി, മുച്ചിലോട്ട് ഭഗവതി, നാഗകന്നി, കന്നിമാണി, കണ്ണമംഗലം ഭഗവതി, പൂമാല ഭഗവതി, പുന്നക്കാ ഭഗവതി, വേങ്ങാക്കോട്ട് ഭഗവതി, ആയിറ്റി ഭഗവതി തുടങ്ങിയവർ കന്യകമാരാണ്. കന്യാ സങ്കല്പം നിലനിര്‍ത്താ വേണ്ടിയാണ് മുച്ചിലോട്ട് കാവുകളിൽ കളിയാട്ടത്തിന്റെ സമാപന ചടങ്ങുകളിൽ മുച്ചിലോട്ട് ഭഗവതിക്ക് താലി കെട്ടാൻ ഒരുങ്ങുമ്പോൾ അന്തിത്തിരിയന് വാലായ്മ്മ എന്ന് വിളിച്ചു പറഞ്ഞു ചടങ്ങ് മുടക്കുന്നത്. മുച്ചിലോട്ട് കാവുകളിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ കണ്ണങ്ങാട്, കണ്ണമംഗലം, മുച്ചിലോട്ട് ഭഗവതിമാരെ കുറിച്ചും പെരും കളിയാട്ടത്തെ കുറിച്ചും വിശദമായ വിവരണം നൽകിയതിനാൽ ആ ഭാഗങ്ങൾ ഒഴിവാക്കി മുച്ചിലോട്ടമ്മയുടെ ഉൽപ്പത്തിയെ കുറിച്ചുള്ള ആദ്യത്തെ ഐതീഹ്യം കുറച്ച് വിത്യാസങ്ങളോടെ കേൾക്കുന്നത് മാത്രം ചേർക്കുന്നു. തര്‍ക്ക ശാസ്ത്രത്തി പേര് കേട്ട രയരമംഗലം മന അന്യം നിന്ന് പോകാറായപ്പോൾ അവിടുത്തെ തിരുമേനിക്ക് തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്‍കുഞ്ഞ് പിറന്നു. പതിനഞ്ച് വയസ്സായപ്പോഴേക്കും ഈ പെണ്‍കിടാവ് സര്‍വ വിദ്യകളിലും അറിവ് നേടി. തര്‍ക്കത്തിൽ അവളെ പരാജയപ്പെടുത്താ കഴിയാതെ വന്ന പെരിഞ്ചല്ലൂരിലെ (തളിപ്പറമ്പിലെ) ബ്രാഹ്മണഒരവസരം കാത്തുനിന്നു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കല്യാണം ഉറപ്പിക്കുന്നത്. കല്യാണത്തിന് മൂന്ന് നാൾ മാത്രമുള്ളപ്പോൾ നാടുവാഴി കന്യകയോട് സഹായമാവശ്യപ്പെട്ടു. നമ്മുടെ നാട്ടിലെ പണ്ഡിതരേ പെരിഞ്ചല്ലൂരിലെ ബ്രാഹ്മണ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു അതി തോറ്റാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന് നാടുവാഴി പറഞ്ഞപ്പോൾ അവൾ അച്ഛന്റെ സമ്മതത്തോടെ തര്‍ക്കത്തിന് പോയി. ഉദയമംഗലം ക്ഷേത്ര നടയിൽ വച്ച് നടന്ന തര്‍ക്കത്തി ആദ്യ രണ്ടു ദിവസവും കന്യക ബ്രാഹ്മണരെ തോല്‍പ്പിച്ചു. മൂന്നാം ദിവസം അവ കന്യകയോട്‌ ഏറ്റവും വലിയ സുഖം എന്ത്, ഏറ്റവും വലിയ വേദന ഏത് എന്ന് ചോദിച്ചു. കന്യക ഏറ്റവും വലിയ സുഖം രതി സുഖം, ഏറ്റവും വലിയ വേദന പ്രസവ വേദന എന്ന് ഉത്തരം നൽകി. ഉടൻ തന്നെ ബ്രാഹ്മണർ രതി സുഖവും പ്രസവ വേദനയും ഇവ അറിഞ്ഞിട്ടുണ്ട്, ഇവ കന്യകയല്ല എന്ന് ആക്രോശിച്ചു. അവര്‍ക്കെതി പറയാനാരും തയ്യാറായില്ല. അങ്ങിനെ നാട്ടു കൂട്ടത്തിന് മുന്നി അപമാനിതയാകേണ്ടി വന്ന അവ കരിവെള്ളൂർ ക്ഷേത്ര നടയിൽ ചെന്ന് അഗ്നികുണ്ഡത്തിൽ ചാടി ആത്മഹത്യ ചെയ്തു.

പുലിയൂർ കാളി
ആദിമുച്ചിലോട് കരിവെള്ളൂർ തുടങ്ങി പതിനേഴ്‌ നാട്ടി പതിനെട്ട് മുച്ചിലോട്ട് കാവുകളിലാണ് തെയ്യാട്ടമെന്ന പെരുങ്കളിയാട്ടം നടക്കുന്നത്. കാസര്‍ഗോഡ്‌ പെര്‍ണെ മുത വടകര വൈക്കലശ്ശേരി വരെയുള്ള മറ്റ് തൊണ്ണൂറ് മുച്ചിലോട്ട് കാവുകളിൽ ആണ്ട് കളിയാട്ടമാണ് നടക്കുന്നത്. പെരുങ്കളിയാട്ട കാവുകൾ ആയാലും, ആണ്ട് കളിയാട്ട കാവുകളായാലും മുച്ചിലോട്ടമ്മയുടെ തൃക്കല്യാണ സങ്കല്‍പ്പത്തിൽ തന്നെയാണ് ചടങ്ങുകൾ നടത്തുന്നത്. പുലി ദൈവങ്ങള്‍ക്ക് മുച്ചിലോട്ട് കാവുകളി പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുലിയൂ കണ്ണനും പുലിയൂ കാളിക്കും. ആദ്യം ഇത് കൊറോം മുച്ചിലോട്ട് കാവിലും പിന്നീട് മറ്റ് മുച്ചിലോട്ട് കാവുകളിലേക്കും വ്യാപിക്കുകയാണ്‌ ഉണ്ടായത്. കൊറോത്ത് നിന്നും ഒരു തവണ ഏളത്ത് വന്നപ്പോ പുലി ദൈവങ്ങ ഇവിടെ ദുരിതം വരുത്തുന്നുവെന്ന് ഒരു സ്ത്രീ പരാതി പറഞ്ഞു. ആ വീട്ടിലെ പടിഞ്ഞാറ്റയി പുലി ദൈവങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന കുറ്റി വിളക്ക് മുച്ചിലോട്ടമ്മയുടെ കോമരം വലതു കൈയ്യാൽ പറിച്ചെടുത്ത് കൊണ്ട് വന്നു കൊറോം മുച്ചിലോട്ട് കാവിന്റെ കിഴക്കേ പടിക്കരുകിൽ ഉറപ്പിച്ചു. മുച്ചിലോട്ട് അമ്മയെ ഉപാസിച്ച് സിദ്ധന്‍മാരായി മാറിയ തലച്ചറോ, പോന്ന്വ, നമ്പ്രത്തച്ച എന്നിവ വാണിയകുലത്തിനാകെ ആരാധ്യരാണ്.

പുതിയ ഭഗവതി
അടിയേരിമഠം ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥയാത്ര വിവരണത്തിൽ വടക്കിനകത്തച്ചി എന്നും പേരുള്ള സ്ത്രീകളുടെ ഇഷ്ട ദേവതയും അതിസുന്ദരിയുമായ ഉച്ചിട്ട ഭഗവതിയെ കുറിച്ച് വിശദമായി ചേർത്തിട്ടുണ്ട്. മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും വിശിഷ്യാ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയരും വേലരുമാണ് ഈ തെയ്യം കെട്ടി ടുന്നത്‌. പഞ്ച മൂർത്തികളിലും മന്ത്ര മൂർത്തികളിലും പ്രമുഖയാണ് ഈ തെയ്യം. മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നത് പ്രത്യേകതയാണ്. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഡങ്ങ. ഉച്ചിട്ടയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിത്യസ്ത കഥക പ്രചാരത്തിലുണ്ട്. അതിലൊന്ന് കൃഷ്ണന് പകരം കംസ കൊല്ലാ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ്, മറ്റൊന്ന് ശിവപുത്രിയാണെന്നാണ്. വേയൊന്ന് ഇങ്ങിനെയാണ് അഗ്നി ദേവന്റെ ജ്യോതിസ്സി നിന്നും അടര്‍ന്ന്‍ വീണ കന ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയി ചെന്ന് വീണ് അതി നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവ വഴി ശിവന് സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ട ജന പരിപാലനാര്‍ത്ഥം ഭൂമിയി വന്നു മാനുഷരൂപത്തി കുടിയിരുന്നെന്നുമാണ്. അഗ്നിപുത്രിയായത് കൊണ്ടാണ് തീയിലിരിക്കുകയും കിടക്കുകയും കന വാരി കളിക്കുകയും ചെയ്യുന്നതത്രെ. തമാശക്കാരിയായ ഈ തെയ്യക്കോലം സുഖ പ്രസവകാരിണിയായ പാര്‍വതി ദേവി സങ്കൽപ്പമാണ്. കംസാന്തക ഭൂമിയി പിറന്നു എന്ന് ഉച്ചത്തി വിളിച്ചു പറഞ്ഞ് അട്ടഹസിച്ചതിനാ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.
കുറത്തി
മന്ത്ര മൂര്‍ത്തിയായ ധൂമ്രാ ഭഗവതി ശ്രീ മഹാദേവ നൃത്താവസാനം ഹോമ കുണ്ഡത്തെ നോക്കി നീട്ടി മൂന്നു വിളിച്ചപ്പോ കനലി നിന്ന് കേറി വന്ന പൊന്മകളാണെന്നാണ് വിശ്വാസം. ഈ ദേവിക്ക് രക്ത ചാമുണ്ഡി സങ്കല്പവും ഉണ്ട്. ലോകം മുഴുവ പിടിച്ചടക്കി ദുർമ്മദം കൊണ്ട ധൂമ്രാസുരനെ കൊല്ലാൻ വന്നു പിറന്ന ദേവിയെ ധൂമ്രാ ഭഗവതി എന്ന് ദേവക വിളിച്ചതിനാലാണ് ഈ പേരി അറിയപ്പെടുന്നതത്രേ. മന്ത്ര മൂർത്തി വിഭാഗത്തിലുൾപ്പെടുന്ന കരുവാളമ്മ ശിവ പാര്‍വതിമാര്‍ക്ക് പിറന്ന മകളാണ്. ചിലയിടങ്ങളിദേവിക്ക് കുട്ടിച്ചാത്തന്റെ സഹോദരി സ്ഥാനവുമുണ്ട്. മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപസാന നടത്തുകയും ചെയ്യുന്ന ദേവതകളെയാണ് മന്ത്ര മൂര്‍ത്തിക എന്ന് പറയുന്നത്. ഭൈരവാദി പഞ്ച മൂര്‍ത്തിക ഇവരി പ്രശസ്തരാണ്. ഭൈരവ, കുട്ടിച്ചാത്ത, പൊട്ട തെയ്യം, ഗുളിക, ഉച്ചിട്ട എന്നിവരാണ് ഈ ദേവക. ഇതിനു പുറമേ കുറത്തിയും മന്ത്രമൂര്‍ത്തിയാണ്, കുഞ്ഞാ കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കങ്കുറത്തി, സേവക്കാരി എന്നിങ്ങനെ പതിനെട്ട് തരം കുറത്തിമാരുണ്ടെങ്കിലും ചിലതിന് മാത്രമേ കെട്ടികോലമുള്ളൂ. കണ്ടാകര്‍ണനെയും മന്ത്ര മൂര്‍ത്തിയായി ഉപാസിക്കുന്നുണ്ട്. കുറത്തി വേലരുടെ തെയ്യമാണെങ്കിലും കോപ്പാള, പുലയ തുടങ്ങിയ സമുദായക്കാരും കുറത്തി കെട്ടിയാടാറുണ്ട്. പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാ മാസം ആരംഭിക്കുന്നതോടെ ഈ തെയ്യം കെട്ടിയാടുന്നു. പാർവ്വതിയുടെ അവതാരമാണ് കുറത്തി.
വർഷങ്ങൾ നീണ്ട പഠനത്തിന് ശേഷമാണ് ഈ ലേഖനങ്ങൾ ഇവിടെ ചേർത്തിരിക്കുന്നത്, ദയവുചെയ്ത് കോപ്പിയടിക്കാതെയിരിക്കുക. ഈ ലേഖനങ്ങൾ ഇഷ്ടപ്പെട്ടുവെങ്കിൽ സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഷെയർ ചെയ്യുക.
Content collected, sorted, edited by Prasannan, All write reserved